ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം

August 25th, 2021

super-star-mohanlal-ePathram
അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കു കൊടുത്ത വാക്കു പാലിച്ച് മലയാള ത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍. യു. എ. ഇ. സർക്കാർ അനുവദിച്ച ഗോൾഡൻ വിസ സ്വീകരി ക്കുവാനായി അബു ദാബിയിൽ എത്തിയതായിരുന്നു അദ്ദേഹം.

കൊവിഡ് മുന്നണി പ്പോരാളികളെ കാണാന്‍ എത്തും എന്ന് ഒരു വർഷം മുൻപ് നൽകിയ വാക്ക് പാലിച്ചു കൊണ്ടാണ് അബുദാബി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ മോഹൻ ലാൽ എത്തിയത്. അദ്ദേഹ ത്തിന്റെ സന്ദർശനം, വിവിധ രാജ്യ ക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേറിട്ട ആദരം ആയി.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ട ത്തിൽ മേയ് 12 ന് ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ യിൽ മോഹൻ ലാലു മായി ഫോണി ലൂടെ സംസാരിച്ച വിവിധ എമി റേറ്റു കളിലെ നഴ്‌സു മാർ അദ്ദേഹ ത്തെ കാണു വാനും സംവദിക്കുവാനും വേണ്ടി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ എത്തിയിരുന്നു.

കൊവിഡ് മുന്നണി പ്പോരാളി കളായ ആരോഗ്യ പ്രവർ ത്തകരെ നേരിൽ കണ്ടു സംസാരിക്കുവാന്‍ കഴിഞ്ഞത് ജീവിത ത്തിലെ ഭാഗ്യം എന്നും മോഹൻ ലാൽ പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ട ത്തിലെ ആരോഗ്യ പ്രവർത്തക രുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരുമായി ഇതു പോലെ ഒരു വേറിട്ട കൂടിക്കാഴ്ച ക്ക് അവസരം ഒരുക്കിയതിന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർ മാനും എം. ഡി. യുമായ ഡോക്ടര്‍. ഷംഷീർ വയലില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നും മോഹൻ ലാൽ പറഞ്ഞു.

മോഹൻലാലിന്റെ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ 
എത്രയും വേഗം മഹാമാരി മാറട്ടെ എന്ന് പ്രതീക്ഷിക്കാം. ആരോഗ്യ പ്രവർ ത്തകർ അനു ഭവിക്കുന്ന വെല്ലു വിളി കൾ നേരിട്ടറിയാവുന്ന ആളാണ് ഞാൻ. അവർക്ക് പ്രേരണ നൽകാനായി സംസാരിക്കുവാൻ കഴിഞ്ഞ തിൽ സന്തോഷം. വരാം എന്നും നേരില്‍ കാണാം എന്നും അവർക്ക് നൽകിയ ഉറപ്പ് സാധിച്ചു തന്നതിന് ദൈവ ത്തിന് നന്ദി.

ആരോഗ്യ പ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗ ങ്ങളെയും അഭിനന്ദിക്കുന്നു, എന്റെ ഹൃദയ ത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് നന്ദി. ഇതു പോലൊരു ചടങ്ങിൽ പങ്കെടുക്കാന്‍ ആയത് ഭാഗ്യ മായി കരുതുന്നു,” മുന്നണി പ്പോരാളി കളോട് മോഹൻലാൽ പറഞ്ഞു.

■ ക്ഷണം സ്വീകരിച്ച് സൂപ്പർ താരം എത്തിയ തിന്റെ സന്തോഷത്തിൽ പത്തനംതിട്ട സ്വദേശിനി സോണിയാ ചാക്കോ.

നടക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാ ഞ്ഞിട്ടും ആരോഗ്യ പ്രവർത്തകരെ കാണാൻ വരണ മെന്ന അഭ്യർത്ഥന കഴിഞ്ഞവർഷം മോഹൻ ലാലിന് മുന്നിൽ വച്ച അൽ-ഐൻ മെഡിയോർ ആശുപത്രി യിലെ രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോ ആവേശം മറച്ചു വച്ചില്ല.

“നഴ്‌സസ് ദിനത്തിൽ ലാലേട്ടന്റെ വിളി വരു മെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പൊന്നും ഉണ്ടാ യിരുന്നില്ല. അന്ന് സംസാരിക്കാനായത് ജീവിത ത്തിലെ വലിയ ഭാഗ്യം. ഞങ്ങളുടെ എളിയ അഭ്യർത്ഥന മാനിച്ച് കാണാനും സംസാ രിക്കാനും എത്തിയ ലാലേട്ടന് നന്ദി. ഇതൊരു അവി സ്മരണീയ അവസര മാണ്. ഈയൊരു കാലത്ത് ഇത്തരം അവസരങ്ങൾ നമ്മെ പ്രചോദിപ്പി ക്കുന്നതാണ്”,

കൊവിഡ് രോഗികളെ പരിചരിക്കുന്ന തിൽ മുന്നണിയിലുള്ള സോണിയ പറഞ്ഞു. തന്റെ സ്വന്തം നാട്ടുകാരി യായ സോണിയയുടെ ആവശ്യ പ്രകാരം ഇവിടെ എത്താനായതിൽ ഏറെ സന്തോഷം ഉണ്ട് എന്നായിരുന്നു മോഹൻ ലാലിന്റെ പ്രതികരണം.

■ “നിങ്ങൾ എല്ലാവരും പറഞ്ഞാൽ യു. എ. ഇ. യിൽ താമസമാക്കാം…”

ഗോൾഡൻ വിസ ലഭിച്ചതിനാൽ കൂടു തൽ കാലം യു. എ. ഇ.യിൽ തുടരുന്ന കാര്യം പരിഗണി ക്കുമോ എന്ന് അബു ദാബി ബുർജീൽ ആശുപത്രി യിൽ നഴ്‌സായ പ്രിൻസി ജോർജ് ചോദിച്ചു. വേണമെങ്കിൽ പരിഗണിക്കാമെന്ന് ചിരി യോടെ താരത്തിന്റെ മറുപടി.

“40 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി യു. എ. ഇ. സന്ദർ ശിച്ചത്, ഇടയ്ക്കിടെ ദുബായി ലേക്ക് വരാറുണ്ട്‌. നിങ്ങൾ എല്ലാവരും നിർബ്ബന്ധിക്കുക യാണെങ്കിൽ, ഞാൻ ഇവിടെത്തന്നെ താമസിക്കാം.”

ലാലേട്ടാ എന്ന് നേരിട്ട് വിളിക്കാനായത് തന്ന നഴ്സായത് കൊണ്ടാണ് എന്നതിൽ അഭിമാനം ഉണ്ട് എന്ന് ആൽ ഐൻ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ നഴ്സായ സിനു പറഞ്ഞു. ലാലേട്ടൻ എങ്ങനെ ജോലി സമ്മർദ്ദം കൈ കാര്യം ചെയ്യുന്നു എന്ന സിനുവിന്റെ ചോദ്യ ത്തിന് മറുപടി ഇങ്ങനെ:

“സിനിമയിൽ ഇതെന്റെ നാല്പത്തി നാലാമ ത്തെ വർഷമാണ്. ജോലി യോടുള്ള പ്രതി ബദ്ധത, നന്ദി, വിജയിക്കു വാൻ ഉള്ള ഊർജം, സത്യം, സ്നേഹം, ഇതിലുമുപരി ദൈവത്തി ന്റെ കൃപ യും ഉണ്ടെങ്കിൽ നിങ്ങൾക്ക് അത്തരം സമ്മർദ്ദ ങ്ങളെ യെല്ലാം മറി കടക്കാൻ കഴിയും. നിങ്ങള്‍ക്ക് എല്ലാവർ ക്കും ഈ ഗുണങ്ങളുണ്ട്, അതിനാൽ അനുഗ്രഹിക്ക പ്പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ”

■ “ആശുപത്രിയും ആരോഗ്യ പ്രവർത്ത കരുടെ ജീവിത വും പ്രമേയ മാക്കി സിനിമ പരിഗണിക്കാം”

ബുർജീൽ മെഡിക്കൽ സിറ്റിയിലെ രജിസ്ട്രേഡ്‌ നഴ്‌സ് മരിയ ഡു പ്ലൂയി സഹ പ്രവർത്ത കരിൽ നിന്ന് കേട്ടറിഞ്ഞ താരത്തെ നേരിൽ കാണാനായ സന്തോഷ ത്തിലായിരുന്നു. “ഇന്ത്യ യിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സിനിമാ താരത്തെ കാണാൻ അവസരം ലഭിച്ചതിൽ സന്തോ ഷമുണ്ട്. അബുദാബി യിൽ വച്ച് ആശു പത്രി യും ആരോഗ്യ പ്രവർത്തകരും പ്രമേയ മായി ഒരു സിനിമ ചെയ്യുമോ എന്നായി രുന്നു മരിയ യുടെ ചോദ്യം.

“ഇത്തരത്തിൽ ചില സിനിമകൾ ചെയ്തി ട്ടുണ്ട്. എങ്കിലും, തീർച്ചയായും ഒരു വെല്ലുവിളി യായി ഇത് ഏറ്റെടുക്കാം,” മോഹൻലാൽ പറഞ്ഞു.

■ പൂക്കളത്തിലും ലാലേട്ടൻ, ആരോഗ്യ പ്രവർ ത്തകര്‍ ഒരുക്കിയ കൂറ്റൻ പൂക്കള ത്തിന് കയ്യടിച്ചു മോഹൻ ലാൽ

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യ പ്രവർ ത്തകർ ഓണത്തിന് ഒരുക്കിയ കൂറ്റൻ പൂക്കളത്തെ മോഹൻ ലാൽ അഭിനന്ദിച്ചു. 300 കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്ര മീറ്ററിൽ ഒരു ക്കിയ പൂക്കളമാണ് അദ്ദേഹ ത്തെ ആകർ ഷിച്ചത്. മോഹൻ ലാലിന് സർപ്രൈസ് ഒരുക്കാൻ പൂക്കള ത്തിന്റെ വിവിധ കോണു കളിൽ അദ്ദേഹത്തിന്റെ മുഖ വും ആരോഗ്യ പ്രവർത്തകർ ഉൾ പ്പെടുത്തി.

“ഓണം ഈ രീതിയിൽ ആഘോഷിച്ചി രുന്ന നമ്മൾ നിലവിൽ കൊവിഡ് സാഹചര്യം കാരണം ആഘോഷം പരിമിത പ്പെടുത്തി യിരിക്കുകയാണ്.

സാഹചര്യം ഉടൻ മെച്ചപ്പെടും എന്ന് പ്രതീക്ഷി ക്കുന്നു എന്നും അടുത്ത വർഷ ത്തെ ഓണം സാധാരണ രീതിയിൽ ആഘോഷിക്കാം എന്നു പ്രാര്‍ത്ഥിക്കാം” അദ്ദേഹം പറഞ്ഞു.

ബുർജീൽ ആശുപത്രികളുടെ റീജ്യണൽ സി. ഇ. ഒ. ജോണ്‍ സുനിൽ മോഹൻ ലാലിന് സ്വാഗത വും മീഡി യോർ-എൽ. എൽ. എച്ച്. ആശു പത്രി കളുടെ സി. ഇ. ഒ. സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം

ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം

August 25th, 2021

super-star-mohanlal-ePathram
അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കു കൊടുത്ത വാക്കു പാലിച്ച് മലയാള ത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍. യു. എ. ഇ. സർക്കാർ അനുവദിച്ച ഗോൾഡൻ വിസ സ്വീകരി ക്കുവാനായി അബു ദാബിയിൽ എത്തിയതായിരുന്നു അദ്ദേഹം.

കൊവിഡ് മുന്നണി പ്പോരാളികളെ കാണാന്‍ എത്തും എന്ന് ഒരു വർഷം മുൻപ് നൽകിയ വാക്ക് പാലിച്ചു കൊണ്ടാണ് അബുദാബി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ മോഹൻ ലാൽ എത്തിയത്. അദ്ദേഹ ത്തിന്റെ സന്ദർശനം, വിവിധ രാജ്യ ക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേറിട്ട ആദരം ആയി.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ട ത്തിൽ മേയ് 12 ന് ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ യിൽ മോഹൻ ലാലു മായി ഫോണി ലൂടെ സംസാരിച്ച വിവിധ എമി റേറ്റു കളിലെ നഴ്‌സു മാർ അദ്ദേഹ ത്തെ കാണു വാനും സംവദിക്കുവാനും വേണ്ടി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ എത്തിയിരുന്നു.

കൊവിഡ് മുന്നണി പ്പോരാളി കളായ ആരോഗ്യ പ്രവർ ത്തകരെ നേരിൽ കണ്ടു സംസാരിക്കുവാന്‍ കഴിഞ്ഞത് ജീവിത ത്തിലെ ഭാഗ്യം എന്നും മോഹൻ ലാൽ പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ട ത്തിലെ ആരോഗ്യ പ്രവർത്തക രുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരുമായി ഇതു പോലെ ഒരു വേറിട്ട കൂടിക്കാഴ്ച ക്ക് അവസരം ഒരുക്കിയതിന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർ മാനും എം. ഡി. യുമായ ഡോക്ടര്‍. ഷംഷീർ വയലില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നും മോഹൻ ലാൽ പറഞ്ഞു.

മോഹൻലാലിന്റെ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ 
എത്രയും വേഗം മഹാമാരി മാറട്ടെ എന്ന് പ്രതീക്ഷിക്കാം. ആരോഗ്യ പ്രവർ ത്തകർ അനു ഭവിക്കുന്ന വെല്ലു വിളി കൾ നേരിട്ടറിയാവുന്ന ആളാണ് ഞാൻ. അവർക്ക് പ്രേരണ നൽകാനായി സംസാരിക്കുവാൻ കഴിഞ്ഞ തിൽ സന്തോഷം. വരാം എന്നും നേരില്‍ കാണാം എന്നും അവർക്ക് നൽകിയ ഉറപ്പ് സാധിച്ചു തന്നതിന് ദൈവ ത്തിന് നന്ദി.

ആരോഗ്യ പ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗ ങ്ങളെയും അഭിനന്ദിക്കുന്നു, എന്റെ ഹൃദയ ത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് നന്ദി. ഇതു പോലൊരു ചടങ്ങിൽ പങ്കെടുക്കാന്‍ ആയത് ഭാഗ്യ മായി കരുതുന്നു,” മുന്നണി പ്പോരാളി കളോട് മോഹൻലാൽ പറഞ്ഞു.

■ ക്ഷണം സ്വീകരിച്ച് സൂപ്പർ താരം എത്തിയ തിന്റെ സന്തോഷത്തിൽ പത്തനംതിട്ട സ്വദേശിനി സോണിയാ ചാക്കോ.

നടക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാ ഞ്ഞിട്ടും ആരോഗ്യ പ്രവർത്തകരെ കാണാൻ വരണ മെന്ന അഭ്യർത്ഥന കഴിഞ്ഞവർഷം മോഹൻ ലാലിന് മുന്നിൽ വച്ച അൽ-ഐൻ മെഡിയോർ ആശുപത്രി യിലെ രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോ ആവേശം മറച്ചു വച്ചില്ല.

“നഴ്‌സസ് ദിനത്തിൽ ലാലേട്ടന്റെ വിളി വരു മെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പൊന്നും ഉണ്ടാ യിരുന്നില്ല. അന്ന് സംസാരിക്കാനായത് ജീവിത ത്തിലെ വലിയ ഭാഗ്യം. ഞങ്ങളുടെ എളിയ അഭ്യർത്ഥന മാനിച്ച് കാണാനും സംസാ രിക്കാനും എത്തിയ ലാലേട്ടന് നന്ദി. ഇതൊരു അവി സ്മരണീയ അവസര മാണ്. ഈയൊരു കാലത്ത് ഇത്തരം അവസരങ്ങൾ നമ്മെ പ്രചോദിപ്പി ക്കുന്നതാണ്”,

കൊവിഡ് രോഗികളെ പരിചരിക്കുന്ന തിൽ മുന്നണിയിലുള്ള സോണിയ പറഞ്ഞു. തന്റെ സ്വന്തം നാട്ടുകാരി യായ സോണിയയുടെ ആവശ്യ പ്രകാരം ഇവിടെ എത്താനായതിൽ ഏറെ സന്തോഷം ഉണ്ട് എന്നായിരുന്നു മോഹൻ ലാലിന്റെ പ്രതികരണം.

■ “നിങ്ങൾ എല്ലാവരും പറഞ്ഞാൽ യു. എ. ഇ. യിൽ താമസമാക്കാം…”

ഗോൾഡൻ വിസ ലഭിച്ചതിനാൽ കൂടു തൽ കാലം യു. എ. ഇ.യിൽ തുടരുന്ന കാര്യം പരിഗണി ക്കുമോ എന്ന് അബു ദാബി ബുർജീൽ ആശുപത്രി യിൽ നഴ്‌സായ പ്രിൻസി ജോർജ് ചോദിച്ചു. വേണമെങ്കിൽ പരിഗണിക്കാമെന്ന് ചിരി യോടെ താരത്തിന്റെ മറുപടി.

“40 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി യു. എ. ഇ. സന്ദർ ശിച്ചത്, ഇടയ്ക്കിടെ ദുബായി ലേക്ക് വരാറുണ്ട്‌. നിങ്ങൾ എല്ലാവരും നിർബ്ബന്ധിക്കുക യാണെങ്കിൽ, ഞാൻ ഇവിടെത്തന്നെ താമസിക്കാം.”

ലാലേട്ടാ എന്ന് നേരിട്ട് വിളിക്കാനായത് തന്ന നഴ്സായത് കൊണ്ടാണ് എന്നതിൽ അഭിമാനം ഉണ്ട് എന്ന് ആൽ ഐൻ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ നഴ്സായ സിനു പറഞ്ഞു. ലാലേട്ടൻ എങ്ങനെ ജോലി സമ്മർദ്ദം കൈ കാര്യം ചെയ്യുന്നു എന്ന സിനുവിന്റെ ചോദ്യ ത്തിന് മറുപടി ഇങ്ങനെ:

“സിനിമയിൽ ഇതെന്റെ നാല്പത്തി നാലാമ ത്തെ വർഷമാണ്. ജോലി യോടുള്ള പ്രതി ബദ്ധത, നന്ദി, വിജയിക്കു വാൻ ഉള്ള ഊർജം, സത്യം, സ്നേഹം, ഇതിലുമുപരി ദൈവത്തി ന്റെ കൃപ യും ഉണ്ടെങ്കിൽ നിങ്ങൾക്ക് അത്തരം സമ്മർദ്ദ ങ്ങളെ യെല്ലാം മറി കടക്കാൻ കഴിയും. നിങ്ങള്‍ക്ക് എല്ലാവർ ക്കും ഈ ഗുണങ്ങളുണ്ട്, അതിനാൽ അനുഗ്രഹിക്ക പ്പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ”

■ “ആശുപത്രിയും ആരോഗ്യ പ്രവർത്ത കരുടെ ജീവിത വും പ്രമേയ മാക്കി സിനിമ പരിഗണിക്കാം”

ബുർജീൽ മെഡിക്കൽ സിറ്റിയിലെ രജിസ്ട്രേഡ്‌ നഴ്‌സ് മരിയ ഡു പ്ലൂയി സഹ പ്രവർത്ത കരിൽ നിന്ന് കേട്ടറിഞ്ഞ താരത്തെ നേരിൽ കാണാനായ സന്തോഷ ത്തിലായിരുന്നു. “ഇന്ത്യ യിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സിനിമാ താരത്തെ കാണാൻ അവസരം ലഭിച്ചതിൽ സന്തോ ഷമുണ്ട്. അബുദാബി യിൽ വച്ച് ആശു പത്രി യും ആരോഗ്യ പ്രവർത്തകരും പ്രമേയ മായി ഒരു സിനിമ ചെയ്യുമോ എന്നായി രുന്നു മരിയ യുടെ ചോദ്യം.

“ഇത്തരത്തിൽ ചില സിനിമകൾ ചെയ്തി ട്ടുണ്ട്. എങ്കിലും, തീർച്ചയായും ഒരു വെല്ലുവിളി യായി ഇത് ഏറ്റെടുക്കാം,” മോഹൻലാൽ പറഞ്ഞു.

■ പൂക്കളത്തിലും ലാലേട്ടൻ, ആരോഗ്യ പ്രവർ ത്തകര്‍ ഒരുക്കിയ കൂറ്റൻ പൂക്കള ത്തിന് കയ്യടിച്ചു മോഹൻ ലാൽ

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യ പ്രവർ ത്തകർ ഓണത്തിന് ഒരുക്കിയ കൂറ്റൻ പൂക്കളത്തെ മോഹൻ ലാൽ അഭിനന്ദിച്ചു. 300 കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്ര മീറ്ററിൽ ഒരു ക്കിയ പൂക്കളമാണ് അദ്ദേഹ ത്തെ ആകർ ഷിച്ചത്. മോഹൻ ലാലിന് സർപ്രൈസ് ഒരുക്കാൻ പൂക്കള ത്തിന്റെ വിവിധ കോണു കളിൽ അദ്ദേഹത്തിന്റെ മുഖ വും ആരോഗ്യ പ്രവർത്തകർ ഉൾ പ്പെടുത്തി.

“ഓണം ഈ രീതിയിൽ ആഘോഷിച്ചി രുന്ന നമ്മൾ നിലവിൽ കൊവിഡ് സാഹചര്യം കാരണം ആഘോഷം പരിമിത പ്പെടുത്തി യിരിക്കുകയാണ്.

സാഹചര്യം ഉടൻ മെച്ചപ്പെടും എന്ന് പ്രതീക്ഷി ക്കുന്നു എന്നും അടുത്ത വർഷ ത്തെ ഓണം സാധാരണ രീതിയിൽ ആഘോഷിക്കാം എന്നു പ്രാര്‍ത്ഥിക്കാം” അദ്ദേഹം പറഞ്ഞു.

ബുർജീൽ ആശുപത്രികളുടെ റീജ്യണൽ സി. ഇ. ഒ. ജോണ്‍ സുനിൽ മോഹൻ ലാലിന് സ്വാഗത വും മീഡി യോർ-എൽ. എൽ. എച്ച്. ആശു പത്രി കളുടെ സി. ഇ. ഒ. സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം

നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ

August 24th, 2021

logo-uae-public-prosecution-ePathram
അബുദാബി : നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ ത്തോടെ പ്രവർത്തിക്കുന്നവര്‍ക്ക് തടവു ശിക്ഷ ലഭിക്കും എന്നു പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 266 പ്രകാരം നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യക്തി കളുടെയോ സ്ഥല ങ്ങളുടെയോ വസ്തുക്കളുടെയോ അവസ്ഥ മാറ്റുകയോ കുറ്റ കൃത്യ ങ്ങളുടെ തെളിവു കൾ നശിപ്പിക്കുകയോ അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് തെറ്റായ വിവരങ്ങൾ നല്‍കുകയോ ചെയ്യുന്ന വരെ തടങ്കലിൽ വെക്കും.

യു. എ. ഇ. യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം, മലയാളം അടക്കമുള്ള വിവിധ ഭാഷ കളില്‍ ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ

ശിഹാബ് തങ്ങൾ : ലോക ജനതക്ക് കേരള ത്തിന്‍റെ​ സംഭാവന

August 17th, 2021

panakkad-shihab-thangal-ePathram
ദുബായ് : ലോക ജനതക്ക് മുന്നിൽ കേരള ത്തിന്‍റെ സംഭാവനയാണ് പാണക്കാട്​ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് കെ. എം. സി. സി. ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ. കോട്ടക്കൽ മണ്ഡലം ദുബായ് കെ. എം. സി. സി. കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്​മരണ പരിപാടി യിൽ ‘മതേതര ഭാരതത്തിൽ ശിഹാബ് തങ്ങളുടെ മാതൃക’ എന്ന വിഷയ ത്തിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണ കർത്താക്കൾക്ക് മുന്നിൽ അറബ് രാജ്യ നേതാക്കളുടെ സൗഹൃദ പ്രതിനിധിയായും അറബ് നേതാക്കൾക്ക് ഇടയിൽ ജനത യുടെ നായകനായും അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. മതേ തര ഭാരതത്തിന് ശിഹാബ് തങ്ങൾ നൽകിയ സംഭാവന അദ്ദേഹ ത്തിന്‍റെ പ്രവർത്തന ശൈലി തന്നെ യായിരുന്നു. പ്രകോപിത രുടെ മുന്നിൽ ശാന്തരായും വൈകാരികതയുടെ ഘട്ടത്തിൽ വിനായാന്വിതന്‍ ആയും ഒരു സമൂഹത്തെ അദ്ദേഹം നയിച്ചതിന്‍റെ പരിണിത ഫലം കൂടിയാണ് ഇന്ന് നാം അന ഭവിക്കുന്ന സ്വാതന്ത്ര്യം എന്നും പി. കെ. അൻവർ നഹ പറഞ്ഞു.

കോട്ടക്കൽ മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട് സി. വി. അഷറഫ്​ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡണ്ട്​ ഹസൈനാർ ഹാജി ഉല്‍ഘാടനം ചെയ്തു. ദുബായ് കെ. എം. സി. സി. ആസ്ഥാനത്ത് നടത്തിയ പരിപാടി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന സന്ദേശം കൂടി പകർന്നു നൽകുന്നതായി.

- pma

വായിക്കുക: , , ,

Comments Off on ശിഹാബ് തങ്ങൾ : ലോക ജനതക്ക് കേരള ത്തിന്‍റെ​ സംഭാവന

മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ നല്‍കാം

August 4th, 2021

three-years-old-children-should-wear-face-mask-ePathram
അബുദാബി : മൂന്നു വയസ്സിന് മുകളിലുള്ള കുട്ടി കള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.

ക്ലിനിക്കൽ പഠനങ്ങളുടെ ഫലങ്ങൾ, അടിയന്തിര ഉപ യോഗത്തിന് അനുമതി നൽകാനുള്ള കർശ്ശനമായ വിലയിരുത്തൽ, അംഗീകൃത – നിയമ പ്രകാരമുള്ള പ്രാദേശിക തലത്തില്‍ ഉള്ള വിലയിരുത്തൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.

3 മുതൽ 17 വയസ്സു വരെയുള്ളവർക്ക് സിനോഫാം വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് മന്ത്രാലയം (MoHAP) അനുമതി നൽകിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി W A M  അറിയിച്ചു.

കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള യു. എ. ഇ. യുടെ ശ്രമങ്ങളുടെ ഭാഗമായും ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന തിനുള്ള സജീവ മായ സമീപനത്തിന്റെ സ്ഥിരീ കരണ വുമാണ് ഈ വാക്സിൻ അനുമതി എന്ന് വിലയിരുത്തുന്നു.

- pma

വായിക്കുക: , , ,

Comments Off on മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ നല്‍കാം

Page 36 of 161« First...102030...3435363738...506070...Last »

« Previous Page« Previous « കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെച്ചാല്‍ ജയില്‍ വാസവും പിഴ ശിക്ഷയും
Next »Next Page » പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha