എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും

December 6th, 2025

logo-election-commission-of-india-ePathram

ന്യൂഡല്‍ഹി : കേരളത്തിലെ എസ്. ഐ. ആർ. എന്യുമറേഷന്‍ സമയ പരിധി നീട്ടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

2025 ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ ഫോം സ്വീകരിക്കും. ഡിസംബര്‍ 21 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യം പരിഗണിച്ച്, എന്യുമറേഷന്‍ സ്വീകരിക്കുന്ന തീയ്യതി നീട്ടുന്ന കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുവാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കർ, ചീഫ് സെക്രട്ടറി ഡോ. എ. ജയ തിലക് എന്നിവർ എസ്. ഐ. ആര്‍ നീട്ടുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി ചർച്ചകൾ ഉണ്ടായിരുന്നു. എന്യുമറേഷന്‍ ഫോം സ്വീകരിക്കു വാനുള്ള തിയ്യതി ഒരാഴ്ച കൂടി നീട്ടണം എന്നുള്ള സര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും

അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി

November 7th, 2025

supreme-court-declines-challenge-section-8-of-3-ePathram

ന്യുഡൽഹി : അറസ്റ്റിനുള്ള കാരണം എഴുതി നൽകണം എന്ന വ്യവസ്ഥ എല്ലാ കുറ്റ കൃത്യങ്ങൾക്കും ബാധകം എന്ന് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെയാണ് വിധി.

“ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 22 (1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി യെ അറിയിക്കണം എന്നത് ഔപചാരികതയല്ല, മറിച്ച് ഭരണ ഘടനയുടെ മൂന്നാം ഭാഗത്തിൽ മൗലിക അവകാശങ്ങൾ എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തി യിട്ടുള്ള നിർബന്ധിത ഭരണ ഘടനാ സംരക്ഷണമാണ്.

അതിനാൽ, അറസ്റ്റിന്റെ കാരണങ്ങൾ ഒരു വ്യക്തിയെ എത്രയും വേഗം അറിയിച്ചില്ല എങ്കിൽ, അത് അയാളുടെ മൗലിക അവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും.

അതു വഴി ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള അയാളുടെ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഇല്ലാതാവുകയും അറസ്റ്റ് നിയമ വിരുദ്ധമാക്കുകയും ചെയ്യും”

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി. എം. എൽ. എ.) യു. എ. പി. എ. കേസുകളിൽ മാത്രമാണ് നിലവിൽ അറസ്റ്റിനു മുൻപ് കാരണം എഴുതി നൽകണം എന്നുള്ള നിബന്ധന നിർബ്ബന്ധം ആക്കിയിരുന്നത്.

എന്നാൽ ഇത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള എല്ലാ കുറ്റ കൃത്യ ങ്ങൾക്കും ഇനി ഈ നിബന്ധന ബാധകമാവും.

മാത്രമല്ല ആരെയാണോ അറസ്റ്റ് ചെയ്യുന്നത് അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ ത്തന്നെ കാരണം എഴുതി നൽകിയിരിക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു. പ്രതിക്ക് മേൽ ചുമത്തിയ കുറ്റം അതത് സമയത്ത് തന്നെ എഴുതി നൽകാൻ കഴിയാത്ത സാഹചര്യം ആണെങ്കിൽ വാക്കാൽ അറിയിക്കുകയും വേണം.  P T I – X

- pma

വായിക്കുക: , , , , , , , ,

Comments Off on അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി

ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.

August 30th, 2025

narendra-modi-government-plans-on-introducing-a-cow-ministry-ePathram
അഹമ്മദാബാദ് : പശുവിനെ സംസ്ഥാന ‘രാജ്മാത’ യായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി ഗുജറാത്തിലെ കോൺഗ്രസ്സ് എം. പി. രംഗത്തു വന്നു.

കഴിഞ്ഞ വർഷം 2024 ഒക്ടോബറിൽ നിയമ സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നാടൻ പശുവിന് മഹാരാഷ്ട്ര സർക്കാർ രാജ്മാത പദവി നൽകിയിരുന്നു. അതു പോലെ ഗുജറാത്തിലും സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് ഇവിടത്തെ ഏക കോൺഗ്രസ്സ് എം. പി. ഗെനി ബെൻ നാഗാജി ഠാക്കോർ, ഗുജറാത്ത് മുഖ്യ മന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നൽകിയിരിക്കുന്നത്.

ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണംഎന്ന ആവശ്യവുമായി പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കോൺഗ്രസ്സ് എം. പി. യുടെ കത്ത്.

ഗോമാതാവായി ജനങ്ങള്‍ പശുവിനെ പൂജിക്കുന്നതു കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. അല്ലാതെ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗം ആയിട്ടല്ല എന്ന ന്യായീകരണവും ഉണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.

ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി

April 8th, 2025

supremecourt-epathram
ന്യൂഡൽഹി : തമിഴ്നാട് ഗവർണ്ണർ ആർ. എൻ. രവി അന്യായമായി തടഞ്ഞു വച്ചിരുന്ന പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി. ബില്ലുകൾ പിടിച്ചു വെക്കുന്ന ഗവർണ്ണറുടെ നടപടി നിയമ വിരുദ്ധം എന്നും ചരിത്ര വിധിയുമായി സുപ്രീം കോടതി.

തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് നിർണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ ജെ. ബി. പർദി വാല, ആർ. മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി.

സഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് മേൽ ഗവർണ്ണർക്ക് വിറ്റോ അധികാരമില്ല. അനിശ്ചിത കാലം ബില്ലിൽ തീരുമാനം നീട്ടാൻ ആകില്ല. മൂന്നു മാസത്തിനകം ഗവർണ്ണർ തീരുമാനം എടുക്കണം. സഭ വീണ്ടും പാസ്സാക്കിയ ബില്ലുകൾ രാഷ്‌ട്രപതിക്ക് അയക്കേണ്ടതില്ല.

ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് സർക്കാരുകൾ നിയമം കൊണ്ടു വരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് ഗവർണ്ണർ പ്രവർത്തിക്കണം എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റി വെച്ചത് നിയമ വിരുദ്ധമാണ് എന്നും കോടതി നിരീക്ഷിച്ചു. Image Credit : B & B

- pma

വായിക്കുക: , , , , ,

Comments Off on ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി

യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി

April 8th, 2025

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ഉത്തർ പ്രദേശ് സർക്കാറിനെ അതി രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. യു. പി. യിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നു എന്നും സുപ്രീം കോടതി. സിവിൽ കേസുകളിൽ സംസ്ഥാന പോലീസ് എഫ്‌. ഐ. ആറുകൾ ഫയൽ ചെയ്യുന്നത് ശ്രദ്ധയിൽ പ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ. വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് യോഗി സർക്കാരിനെ വിമർശിച്ചത്.

ഉത്തർ പ്രദേശിൽ നിയമവാഴ്ച പൂർണ്ണമായും തകർന്ന അവസ്ഥയിൽ ആണെന്നും ഒരു സിവിൽ കേസിനെ ക്രിമിനൽ കേസാക്കി മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഒരു സിവിൽ തർക്കത്തിൽ ക്രിമിനൽ നിയമം എങ്ങനെയാണ് നടപ്പാക്കിയത് എന്ന് വിശദീകരിക്കാൻ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസിനും സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സത്യ വാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.

സിവിൽ കേസുകൾ തീർപ്പാകാൻ കാലതാമസം എടുക്കുന്നതിനാലാണ് എഫ്‌. ഐ. ആർ. ഫയൽ ചെയ്തത് എന്നും അഭിഭാഷകൻ ന്യായീകരിച്ചു. ഇതിൽ ബെഞ്ച് അതൃപ്തി അറിയിച്ചു.

‘യു. പി. യിൽ സംഭവിക്കുന്നത് തെറ്റാണ്. സിവിൽ കേസുകൾ ദിവസവും ക്രിമിനൽ കേസുകളായി മാറുകയാണ്. ഇത് അസംബന്ധമാണ്, വെറുതെ പണം നൽകാത്തതിനെ ഒരു കുറ്റ കൃത്യമായി കണക്കാക്കാൻ ആവില്ല.’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

സിവിൽ കേസുകൾക്ക് കാല താമസം എടുക്കുന്നതു കൊണ്ട് മാത്രം നിങ്ങൾ ഒരു എഫ്‌. ഐ. ആർ. ഫയൽ ചെയ്യുകയും ക്രിമിനൽ നിയമം നടപ്പാക്കുകയും ചെയ്യുമോ എന്നും ബെഞ്ച് ചോദിച്ചു.

ദേബു സിംഗ്, ദീപക് സിംഗ് എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. അലഹബാദ് ഹൈക്കോടതി തങ്ങൾക്ക് എതിരായ ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ചതിന്ന് എതിരെയായിരുന്നു ഹർജി നൽകിയത്.

നോയിഡ വിചാരണ കോടതിയിൽ ഹർജിക്കാർക്ക് എതിരായ ക്രിമിനൽ നട പടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ അവർക്ക് എതിരായ ചെക്ക് ബൗൺസ് കേസ് തുടരും എന്നും കോടതി അറിയിച്ചു.

നോയിഡയിൽ ഇരുവർക്കും എതിരെ ഐ. പി. സി. 406 (ക്രിമിനൽ വിശ്വാസ ലംഘനം), 506 (ക്രിമിനൽ ഭീഷണി), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം എഫ്‌. ഐ. ആർ. ഫയൽ ചെയ്തിരുന്നു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി

Page 1 of 3212345...102030...Last »

« Previous « കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
Next Page » ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha