കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്

April 25th, 2021

twitter-ePathram
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തടയിടുവാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു എന്ന് ലോകത്തിനു ബോദ്ധ്യമായ സാഹചര്യത്തില്‍, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യുവാനും അത്തരം എക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കു വാനും ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ഐ. ടി. നിയമ ത്തിന്റെ ലംഘനം എന്നു കാണിച്ചു കൊണ്ട് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു.

തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രി മാര്‍, ആക്ടി വിസ്റ്റുകള്‍, സിനിമാ താര ങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റിക ളുടേയും ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായപ്പോള്‍ രോഗി കള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്തതും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളും പൊതു ജനം അനുഭവിക്കുന്ന ദുരിതങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈ മലര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ മനോഭാവവും ചിത്രീകരിക്കുന്നത് ആയിരുന്നു ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍.

- pma

വായിക്കുക: , , , , , , ,

Comments Off on കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്

കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

February 5th, 2021

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗ ത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ഡ്രഗ്സ് റഗുലേറ്ററു മായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാൻ ഫൈസർ കമ്പനി തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം (2020) ഡിസംബറിൽ വാക്‌സിന്റെ ഉപയോഗത്തി നായി ഫൈസര്‍ അനുമതി തേടിയത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കു  ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസർ ആയിരുന്നു.

ഇതിനു ശേഷം ഇന്ത്യയില്‍ അനുമതി തേടിയ കൊ വാക്‌സിന്‍, കൊവി ഷീല്‍ഡ് എന്നീ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. മരുന്നിന്റ സുരക്ഷയെ ക്കുറിച്ച് അറിയുവാന്‍ പ്രാദേശിക തലത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്താതെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണം എന്നുള്ള  ഫൈസറിന്റെ അപേക്ഷ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കോണ്‍ ട്രോള്‍ ഓര്‍ഗൈനേഷന്‍ നിരസിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി

December 6th, 2020

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുവാന്‍ അടിയന്തിര അനുമതി തേടി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ഫൈസര്‍ അധികൃതര്‍ അപേക്ഷ നല്‍കി. മരുന്ന് ഇറക്കുമതി ചെയ്യുവാനും വിതരണം ചെയ്യുവാനും അനുമതി ആവശ്യപ്പെട്ടു കൊണ്ടാണ് ഫൈസര്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം എന്ന് നിര്‍മ്മതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്. ജര്‍മ്മന്‍ മരുന്നു കമ്പനി ബയേൺ ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനു കൾക്കു മാത്രമേ രാജ്യത്ത് അനുമതി നൽകു കയുള്ളൂ. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യിൽ സൂക്ഷിക്കണം എന്നുള്ള അധികൃതരുടെ നിര്‍ദ്ദേശം, ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ എത്രത്തോളം പ്രാവര്‍ ത്തിക മാവും എന്നുള്ള കാര്യ ത്തില്‍ ആശങ്ക ഉണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അഭിപ്രായ പ്പെടു ന്നത്.

നിലവില്‍ ആറു കമ്പനികളുടെ കൊവിഡ് വാക്സിനു കളുടെ പരീക്ഷണം ഇന്ത്യയില്‍ നടന്നു വരുന്നു എന്നാല്‍ ഫൈസര്‍ വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ നടന്നിട്ടില്ല.

ഫൈസര്‍ വാക്സിൻ അടിയന്തിര ഉപയോഗ ത്തിന്‌ ആദ്യം അനുമതി നൽകിയത് യു. കെ. ആയിരുന്നു. 2020 ഡിസംബര്‍ 8 ചൊവ്വാഴ്ച മുതൽ ബ്രിട്ടനില്‍ വാക്സിന്‍ വിതരണവും ഉപയോഗവും ആരംഭിക്കും. വാക്സിന്‍ ഉപയോഗത്തിന്ന് അനുമതി നല്‍കിയ രണ്ടാമതു രാജ്യം ബഹറൈന്‍.

ഉടന്‍ തന്നെ അമേരിക്ക യിലും ഫൈസര്‍ വാക്സിന്ന് അനുമതി നല്‍കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രണ്ടു കമ്പനി കളുടെ കൊവിഡ് വാക്സിന്ന് അടിയന്തിര അനുമതി ലഭിക്കും എന്ന് പ്രതീക്ഷി ക്കുന്നതായി എയിംസ് ഡയറക്ടർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി

ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും

November 12th, 2020

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപ നില യില്‍ സൂക്ഷിച്ചു വെക്കേണ്ടതിനാല്‍ ഇന്ത്യയില്‍ ഈ മരുന്നു വിതരണം ചെയ്യു ന്നതില്‍ പരിമിതികള്‍ ഉണ്ട് എന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.

ഇന്ത്യയെ പ്പോലുള്ള വികസ്വര രാജ്യങ്ങളിൽ -70 ഡിഗ്രി സെല്‍ഷ്യസ് താപനില എന്നത് അത്ര പ്രായോഗികം അല്ല. ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കുന്നവര്‍ക്ക് നിശ്ചിത ഡോസ് വാക്സിന്‍ വിപണി യില്‍ ഇറക്കേണ്ടതുണ്ട്.

എന്നാല്‍ ഈ താപനിലയുള്ള കോൾഡ് സ്റ്റോറേജ് സംവിധാനം തയ്യാറാക്കുക എന്നത് വലിയ വെല്ലുവിളി യാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖല കളില്‍ ഈ താപ നില യിൽ വാക്സിൻ സൂക്ഷിക്കുക എന്നത് ശ്രമകരം തന്നെ.

ജര്‍മ്മന്‍ മരുന്നു കമ്പനിയായ ബയേൺ ടെക്കു മായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കുന്നത്.

ഫൈസർ വികസിപ്പിച്ച വാക്‌സിന്‍ സാധാരണ രീതി യിലുള്ള കോൾഡ് സ്റ്റോറേജ് സംവി ധാനം ഉപയോഗിച്ച് അഞ്ച് ദിവസ ത്തേക്ക് മാത്രമേ സൂക്ഷി ക്കാനാകൂ എന്ന് ഫൈസര്‍ കമ്പനി തന്നെ അറിയിച്ചി ട്ടുണ്ട്. അതു കൊണ്ടാണ് അതി ശൈത്യ ശീതീകരണ സംവിധാനം വേണ്ടി വന്നിരി ക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും

ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍

September 14th, 2020

india-china-flags-ePathram
ന്യൂഡല്‍ഹി : രാഷ്ട്രപതിയും പ്രധാന മന്ത്രിയും അടക്കം രാജ്യത്തെ ആയിരക്കണ ക്കിനു പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍ എന്ന് റിപ്പോര്‍ട്ട്.

ചൈനീസ് രഹസ്യാന്വേഷണ – സുരക്ഷാ ഏജൻസികൾ, ചൈനീസ് സേന എന്നിവയു മായും സഹകരിച്ചു പ്രവര്‍ത്തി ക്കുന്ന ഷെൻഹായി ഡാറ്റ ഇൻഫർ മേഷൻ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപന മാണ് ഇതിനു പിന്നില്‍ എന്നും ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മ്മലാ സീതാരാമന്‍, രാജ്നാഥ് സിംഗ്, രവി ശങ്കർ പ്രസാദ്, സ്മൃതി ഇറാനി അടക്കം വിവിധ കേന്ദ്ര മന്ത്രി മാര്‍, മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി, സംയുക്ത സേനാ മേധാവിമാര്‍, മുന്‍ രാഷ്ട്രപതി മാര്‍, മുന്‍ മുഖ്യമന്ത്രി മാര്‍, മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ.മാര്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബാംഗ ങ്ങളും നീരീക്ഷണ ലിസ്റ്റില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടി കള്‍ക്കു പുറമേ പ്രാദേശിക പാര്‍ട്ടി കള്‍ക്കു സ്വാധീന മുള്ള സംസ്ഥാന ങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്ത കരെ ക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

മാത്രമല്ല അറിയപ്പെടുന്ന ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ദര്‍, മത നേതാക്കൾ, സിനിമാ താരങ്ങള്‍ അടക്കം പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍, കായിക താരങ്ങൾ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങീ പ്രമാദ മായ വിവിധ കേസുകളിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

TAG : China

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍

Page 8 of 15« First...678910...Last »

« Previous Page« Previous « ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശ ങ്ങളു മായി കേന്ദ്ര ആരോഗ്യ വകുപ്പ്
Next »Next Page » ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha