ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണ്ണറെ നീക്കും : ബില്‍ നിയ സഭ പാസ്സാക്കി

December 13th, 2022

kerala-legislative-assembly-epathram

തിരുവനന്തപുരം : സംസ്ഥാനത്തെ 14 സര്‍വ്വകലാശാല കളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണ്ണറെ നീക്കുന്ന ബില്‍ നിയമ സഭ പാസ്സാക്കി. ചാന്‍സലറെ തീരുമാനിക്കാന്‍ മുഖ്യ മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങൾ യോജിച്ചു. പ്രതിപക്ഷം കൊണ്ടു വന്ന ഭേദ ഗതികള്‍ ഭാഗികമായി അംഗീകരിച്ചാണ് ബിൽ പാസ്സാക്കിയത്.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ്, സുപ്രീം കോടതി ജസ്റ്റിസ്സ് എന്നിവരില്‍ ഒരാളെ ചാൻസലര്‍ ആയി നിയമിക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 14 സര്‍വ്വ കലാ ശാലകള്‍ക്ക് ഒരു ചാന്‍സലര്‍ മതി എന്നുള്ള നിര്‍ദ്ദേശവും പ്രതിപക്ഷം മുന്നോട്ടു വെച്ചു.

ചാന്‍സലര്‍ നിയമനത്തിന് വേണ്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിക്കണം. ഈ സമിതിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് ചാന്‍സലറെ നിയമിക്കണം എന്നും ഭേദഗതി നിർദ്ദേശത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണ്ണറെ നീക്കും : ബില്‍ നിയ സഭ പാസ്സാക്കി

മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കം

November 1st, 2022

iuml-flag-indian-union-muslim-league-ePathram
കോഴിക്കോട് : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങി നവംബർ മുപ്പതിന് സമാപിക്കും. മെമ്പർമാരുടെ വ്യക്തിഗത വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്ന രീതിയിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന മെമ്പർ ഷിപ്പ് ക്യാമ്പയിൻ എന്നുള്ള പ്രത്യേകത കൂടിയുണ്ട്.

മുസ്ലിം ലീഗ് അംഗങ്ങളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്നതാകും ഡിജിറ്റൽ അംഗത്വ രജിസ്ട്രേഷൻ. അംഗത്വ വിതരണത്തിന് പിന്നാലെ ബ്രാഞ്ച് തലം മുതൽ പാർട്ടി പുനഃസംഘടന നടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വർഷം സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാര വാഹികളെ തെരഞ്ഞെടുക്കുക എന്നതു കൂടി മുസ്ലിം ലീഗ് ലക്ഷ്യമിടുന്നു.

അംഗത്വ വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

* Image Credit : IUML WiKi

- pma

വായിക്കുക: , ,

Comments Off on മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കം

വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

October 17th, 2022

thiruvananthapuram-international-airport-for-adani-group-ePathram
ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിന് എതിരായ കേരള ത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. വിമാന ത്താവള കൈ മാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടി കളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈ മാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി.

വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് 2020 ഒക്ടോബറിൽ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ശരി വെച്ച കേരള ഹൈക്കോടതി വിധിക്ക് എതിരെ കേരള സർക്കാറും എയര്‍ പോര്‍ട്ട് ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് സമർപ്പിച്ച ഹര്‍ജികൾ ചീഫ് ജസ്റ്റിസ് യു. യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തള്ളിയത്.

- pma

വായിക്കുക: , , , , , , , ,

Comments Off on വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം

October 17th, 2022

kerala-legislative-assembly-epathram
തിരുവനന്തപുരം : ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയ സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റിന് എതിരെ വ്യാപക പ്രതിഷേധം.

ജനാധിപത്യത്തെക്കുറിച്ചും ഭരണ ഘടനയെ ക്കുറിച്ചും ഗവർണ്ണർ അജ്ഞനാണ്. ആദ്ദേഹം അമിതാധികാര പ്രവണത കാട്ടുന്നു. മന്ത്രിമാരെ പിൻ വലിക്കാൻ അദ്ദേഹത്തിന് അധികാരം ഇല്ല. താന്‍ ആര്‍. എസ്സ്. എസ്സ്. ആണെന്ന് പരസ്യ മായി സമ്മതിച്ച ഗവർണ്ണറുടെ നില പാടുകളോടു വിധേയ പ്പെടാൻ ഇടതു മുന്നണിക്ക് സാധിക്കില്ല എന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിമാരെ തിരിച്ചു വിളി ക്കാൻ ഒരു ഗവർണ്ണർക്കും അവകാശമില്ല. ഭരണ ഘടനയുടെ 163, 164 വകുപ്പ് അനുസരിച്ചാണ് ഈ നിയമനങ്ങള്‍ നടക്കുന്നത്.

ഗവർണ്ണറുടെ പരാമർശത്തെ കുറിച്ച് വളരെ ഗൗരവമായി തന്നെ ആലോചിക്കേണ്ടതാണ്. ഭരണ ഘടന പറയുന്നത് അനുസരിച്ചേ ഗവർണ്ണർക്ക് പ്രവർ ത്തിക്കാന്‍ കഴിയുകയുള്ളൂ. മന്ത്രി പദവി റദ്ദാക്കാൻ ഗവർണ്ണര്‍ക്ക് അധികാരം ഇല്ല എന്ന് സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ഭരണ ഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണ്ണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ജനാധിപത്യം നിലവിൽ വന്ന് കുറച്ചു കാലം ആയതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി എടുക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ഗവര്‍ണ്ണറുടെ നടപടി തികച്ചും അസാധാരണം എന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. മന്ത്രിസഭ യുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ആര്‍. എസ്. എസ്. തലവന്‍ തന്നെക്കാള്‍ മുകളിലാണ് എന്ന് പറയാതെ പറഞ്ഞയാളാണ് ഗവര്‍ണ്ണര്‍.

സംസ്ഥാന മന്ത്രി സഭയിലെ മന്ത്രിമാരെ പുറത്താക്കുവാന്‍ ഉള്ള അധികാരം ഗവര്‍ണ്ണര്‍ക്ക് ഇല്ല എന്ന് ലോക് സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി. ഡി. ടി. ആചാരി. മുഖ്യമന്ത്രി പറയുമ്പോഴാണ് ഒരു മന്ത്രിയെ നിയമിക്കുന്നത്. അതു പോലെ തന്നെ മന്ത്രിസഭയിൽ നിന്ന് ഒരാളെ മാറ്റണം എങ്കിലും മുഖ്യ മന്ത്രി പറയണം.

സംസ്ഥാനത്തിന്‍റെ പൂര്‍ണ്ണ അധികാരം മുഖ്യ മന്ത്രിക്ക് തന്നെയാണ്. ഗവര്‍ണ്ണര്‍ ഭരണഘടനാ തലവന്‍ മാത്രമാണ് ഗവർണ്ണർക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരം ഭരണ ഘടന നൽകുന്നില്ല. മന്ത്രി സഭയുടെ നിർദ്ദേശം അനുസരിച്ചാണ് ഗവർണ്ണർ പ്രവർത്തി ക്കേണ്ടത് എന്നും പി. ഡി. ടി. ആചാരി പറഞ്ഞു.

 

- pma

വായിക്കുക: , , , ,

Comments Off on മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം

അധിക്ഷേപിച്ചാല്‍ പുറത്താക്കും : മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണ്ണര്‍

October 17th, 2022

kerala-governor-arif-mohammad-khan-ePathram
തിരുവനന്തപുരം : ഗവര്‍ണ്ണറെ ആക്ഷേപിച്ചാല്‍ മന്ത്രിമാര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും എന്ന് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണറെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശം ഇല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണ്ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.

എന്നാല്‍ ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയത് ഗവര്‍ണ്ണറുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്. മുഖ്യമന്ത്രിക്ക് വിമര്‍ശനം ആവാം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണ്ണറാണ് മന്ത്രിമാരെ നിയമിക്കുന്നത്. അതൃപ്തി തോന്നിയാല്‍ തിരിച്ചു വിളിക്കാന്‍ അധികാരം ഉണ്ട് എന്നും വിശദീകരണ കുറിപ്പില്‍ രാജ് ഭവന്‍ അറിയിച്ചു.

കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ ഭിന്നതകള്‍ നില നില്‍ക്കുന്നുണ്ട്. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗ ത്തില്‍ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോഗ്യര്‍ ആക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ സെനറ്റ് അംഗങ്ങളെ അയോഗ്യര്‍ ആക്കുന്നത് സംസ്ഥാന ചരിത്ര ത്തില്‍ തന്നെ ആദ്യ സംഭവമാണ്

- pma

വായിക്കുക: , , , ,

Comments Off on അധിക്ഷേപിച്ചാല്‍ പുറത്താക്കും : മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണ്ണര്‍

Page 3 of 4212345...102030...Last »

« Previous Page« Previous « വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട – ഇത് ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും മണ്ണ് എന്ന് ഹൈക്കോടതി
Next »Next Page » വിനോദ സഞ്ചാരം: വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha