കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

June 6th, 2023

actor-kollam-sudhi-dies-in-road-accident-ePathram

ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) വാഹന അപകടത്തില്‍ മരിച്ചു. ജൂണ്‍ 5 തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ആയിരുന്നു അപകടം.

തൃശ്ശൂര്‍ ജില്ലയിലെ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറില്‍ ഉണ്ടായിരുന്ന കലാകാരന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ ഒരു സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.

ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലെ നിറ സാന്നിദ്ധ്യം ആയിരുന്നു കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടനാടന്‍ മാര്‍പാപ്പ, ബിഗ് ബ്രദര്‍, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്പ്, തീറ്റ റപ്പായി, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, വക തിരിവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആന്‍ ഇന്‍റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

April 27th, 2023

actor-mamukkoya-ePathram
ദുബായ് : വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കിയ അതുല്യ നടന്‍ മാമുക്കോയ യുടെ നിര്യാണത്തില്‍ യു. എ. ഇ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു.

കോഴിക്കോടിന്‍റെ ഭാഷാ ശൈലിയിലൂടെ, മികച്ച അഭിനയത്തിലൂടെ ലോക മലയാളികളുടെ ഇഷ്ടക്കാരന്‍ ആയി മാറിയ കലാകാരന്‍, കോഴിക്കോട് പട്ടണത്തിലെ കല്ലായി മരമില്ലിൽ സാധാരണ ജീവിതം തുടങ്ങി നാടകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ആബാല വൃദ്ധം ജനങ്ങളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരന്‍ ആയിരുന്നു മാമുക്കോയ.

സാമൂഹ്യ-സാംസ്‌കാരിക രംഗത്തും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു. യു. എ. ഇ. യിൽ നിത്യ സന്ദര്‍ശകനും കൂടിയായിരുന്ന അദ്ദേഹം പ്രവാസികളെ ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വേർപാടിൽ ‘കോഴിക്കോട് ജില്ലാ പ്രവാസി’ യുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

മാമുക്കോയ വിട വാങ്ങി

April 26th, 2023

actor-mamukkoya-passes-away-ePathram
പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്‍റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയക്ക് തളര്‍ച്ച അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ ഉണ്ടായ രക്ത സ്രാവമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.

കോഴിക്കോട് സ്വദേശിയായ മാമുക്കോയ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകന്‍ ആയിരുന്നു. നാടക രംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്.

പ്രശസ്ത നാടക – സിനിമാ പ്രവർത്തകരായ കെ. ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവി മാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി (1979) എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. തുടർന്ന്, കലാ സംവിധായകന്‍ കൂടിയായ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ (1982) എന്ന ചിത്രത്തില്‍ അഭിനയിച്ചു. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശുപാർശയിലാണ് ഈ സിനിമയിൽ വേഷം ചെയ്യാൻ കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

pma-rahiman-with-mamukkoya-thudarum-tele-film-ePathram

സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലഭിച്ചതെല്ലാം കോമഡി നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു. സത്യൻ അന്തിക്കാടിൻ്റെ നാടോടിക്കാറ്റ്, സിദ്ധീഖ് ലാലിൻ്റെ ആദ്യ സിനിമ റാംജി റാവ് സ്പീക്കിംഗ്, മഴവില്‍ക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്ത കള്‍, കൗതുക വാര്‍ത്ത, സന്ദേശം, തലയണ മന്ത്രം, ശുഭയാത്ര, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് തുടങ്ങി നിരവധി സിനിമകളിലൂടെ ഹാസ്യത്തിൻ്റെ വേറിട്ട ഒരു ശൈലി തന്നെ അദ്ദേഹം അവതരിപ്പിച്ചു.

സിനിമയിലെ ഹാസ്യാഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008 ല്‍ ‘ഇന്നത്തെ ചിന്താ വിഷയം’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ഹാസ്യ നടനുള്ള അവാർഡ് ലഭിച്ചത് മാമുക്കോയക്ക് ആയിരുന്നു.

ഹാസ്യം മാത്രമല്ല ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിച്ചു. കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന സിനിമയിലെ അബ്ദു എന്ന കഥാ പാത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശം ലഭിച്ചു.

actor-mamukkoya-with-shajahan-thudarum-tele-cinema-ePathram

പ്രവാസി കലാകാരൻ ഷാജഹാന്‍ ചങ്ങരംകുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത് യു. എ. ഇ. യില്‍ ചിത്രീകരിച്ച ‘തുടരും…’ എന്ന ടെലി സിനിമ യിൽ ഏവരുടെയും കണ്ണ് നനയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍റെ ബ്യാരി യിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ് (2001), ഉരു (2023) എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായി അഭിനയിച്ചു.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സില്‍ എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്തത്.

- pma

വായിക്കുക: , , ,

Comments Off on മാമുക്കോയ വിട വാങ്ങി

മാമുക്കോയ വിട വാങ്ങി

April 26th, 2023

actor-mamukkoya-passes-away-ePathram
പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്‍റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയക്ക് തളര്‍ച്ച അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ ഉണ്ടായ രക്ത സ്രാവമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.

കോഴിക്കോട് സ്വദേശിയായ മാമുക്കോയ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകന്‍ ആയിരുന്നു. നാടക രംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്.

പ്രശസ്ത നാടക – സിനിമാ പ്രവർത്തകരായ കെ. ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവി മാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി (1979) എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. തുടർന്ന്, കലാ സംവിധായകന്‍ കൂടിയായ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ (1982) എന്ന ചിത്രത്തില്‍ അഭിനയിച്ചു. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശുപാർശയിലാണ് ഈ സിനിമയിൽ വേഷം ചെയ്യാൻ കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

actor-mamukkoya-with-shajahan-thudarum-tele-cinema-ePathram

സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലഭിച്ചതെല്ലാം കോമഡി നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു. സത്യൻ അന്തിക്കാടിൻ്റെ നാടോടിക്കാറ്റ്, സിദ്ധീഖ് ലാലിൻ്റെ ആദ്യ സിനിമ റാംജി റാവ് സ്പീക്കിംഗ്, മഴവില്‍ക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്ത കള്‍, കൗതുക വാര്‍ത്ത, സന്ദേശം, തലയണ മന്ത്രം, ശുഭയാത്ര, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് തുടങ്ങി നിരവധി സിനിമകളിലൂടെ ഹാസ്യത്തിൻ്റെ വേറിട്ട ഒരു ശൈലി തന്നെ അദ്ദേഹം അവതരിപ്പിച്ചു.

സിനിമയിലെ ഹാസ്യാഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008 ല്‍ ‘ഇന്നത്തെ ചിന്താ വിഷയം’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ഹാസ്യ നടനുള്ള അവാർഡ് ലഭിച്ചത് മാമുക്കോയക്ക് ആയിരുന്നു.

ഹാസ്യം മാത്രമല്ല ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിച്ചു. കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന സിനിമയിലെ അബ്ദു എന്ന കഥാ പാത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശം ലഭിച്ചു.

pma-rahiman-with-mamukkoya-thudarum-tele-film-ePathram

പ്രവാസി കലാകാരൻ ഷാജഹാന്‍ ചങ്ങരംകുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത് യു. എ. ഇ. യില്‍ ചിത്രീകരിച്ച ‘തുടരും…’ എന്ന ടെലി സിനിമ യിൽ ഏവരുടെയും കണ്ണ് നനയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍റെ ബ്യാരി യിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ് (2001), ഉരു (2023) എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായി അഭിനയിച്ചു.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സില്‍ എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്തത്.

- pma

വായിക്കുക: , , ,

Comments Off on മാമുക്കോയ വിട വാങ്ങി

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

February 4th, 2023

play-back-singer-vani-jairam-ePathram
പ്രശസ്‌ത ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മറാത്തി, ഒഡിയ, ബംഗാളി, തുളു തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച ഗായികയാണ്.

ഭക്തി ഗാനങ്ങളും സ്വകാര്യ ആൽബങ്ങളും ഉൾപ്പെടെ 10,000 ത്തില്‍ അധികം ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. 1971 ൽ പുറത്തുവന്ന ഗുഡ്ഡി എന്ന ഹിന്ദി സിനിമയിലെ’ബോലേ രേ പപ്പി’ ആയിരുന്നു ആദ്യ സിനിമാ ഗാനം.

സ്വപ്നം എന്ന സിനിമയിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമീ…’ എന്നു തുടങ്ങുന്ന ഗാനവുമായി സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടു വരുന്നത്.

പിന്നീട് ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻ പാട്ടിലെ മൈന (രാഗം), ആഷാഢ മാസം ആത്മാവില്‍ മോഹം (യുദ്ധഭൂമി), നാദാപുരം പള്ളിയിലെ ചന്ദന കുടത്തിന് (തച്ചോളി അമ്പു), ഏതോ ജന്മ കൽപനയിൽ (പാളങ്ങള്‍), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർ വാദം), തിരുവോണപ്പുലരിതൻ (തിരുവോണം), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ വാണി ജയറാമിന്‍റെ സ്വര മാധുരിയില്‍ മലയാള സിനിമാ സംഗീത ശാഖ ധന്യമായി.

ഒരു നീണ്ട ഇടവേളക്കു ശേഷം ‘1983’ എന്ന സിനിമ യിലെ ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം പാടി  വാണി ജയറാം മലയാളത്തില്‍ വീണ്ടും എത്തി. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയില്‍ ‘പൂക്കൾ… പനിനീര്‍ പൂക്കള്‍, പുലിമുരുകന്‍ എന്ന സിനിമയിലെ ‘മാനത്തെ മാരിക്കുറുമ്പേ…’ തുടങ്ങിയ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണ അവരെ തേടിയെത്തി. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വ രാഗത്തിലെ ഏഴു സ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും 1980 ൽ ശങ്കരാഭരണം സിനിമ യിലെ ഗാനാലാപനത്തിനും 1991ൽ സ്വാതി കിരണം സിനിമയിലെ ആലാപന ത്തിനുമാണ് ദേശീയ പുരസ്കാരം കരസ്ഥമാക്കിയത്.

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാന ങ്ങളിൽ നിന്നും മികച്ച ഗായികക്കുള്ള പുരസ്‌കാര ജേതാവ് കൂടിയാണ്. പത്മഭൂഷൺ നൽകി രാജ്യം അവരെ ആദരിച്ചു. Face Book

- pma

വായിക്കുക: , , ,

Comments Off on പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

Page 4 of 38« First...23456...102030...Last »

« Previous Page« Previous « കെ. വിശ്വനാഥ് അന്തരിച്ചു
Next »Next Page » മൈൻഡ് & മ്യൂസിക് ഇവന്‍റ് : സ്വാഗത സംഘം രൂപീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha