ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

August 27th, 2020

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ജി. പി. എസ്. ഘടിപ്പി ക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ചരക്കു വാഹന ങ്ങളെ ഒഴി വാക്കു വാന്‍ ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ 2016 ൽ നില വിൽ വന്ന ചട്ടത്തി ന്റെ അടിസ്ഥാന ത്തില്‍ ആയിരുന്നു കേരള ത്തിലും ഇത് നടപ്പിലാക്കി യിരുന്നത്.

ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ 2019 ജൂണ്‍ മുതല്‍ ജി. പി. എസ്. നിർബ്ബന്ധം ആക്കിയിരുന്നു.

യാത്രാ വാഹനങ്ങളിൽ മാത്രം ജി. പി. എസ്. (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പി ച്ചാൽ മതി എന്നാണ് ഇപ്പോൾ നിർദ്ദേശം നൽകി യിട്ടുളളത്. സംസ്ഥാന മോട്ടോർ വാഹന ചട്ട ങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യ മായ ഭേദഗതി വരുത്തു വാനും മന്ത്രി നിർദ്ദേശം നൽകി.

(പി. എൻ. എക്‌സ്. 2921/2020)

- pma

വായിക്കുക: , , , ,

Comments Off on ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി

August 26th, 2020

supremecourt-epathram
ന്യൂഡൽഹി : രാജ്യത്തെ സമ്പദ് ഘടനയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ ലോക്ക് ഡൗണ്‍ തന്നെ എന്ന് സുപ്രീം കോടതി. ബാങ്ക് വായ്പ കളുടെ തിരിച്ചടവിന്ന് മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്ന തിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹരജി യിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം. ആർ. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച്, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ സംവിധാന ങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

സാമ്പത്തിക തകര്‍ച്ച യിലൂടെ പൊതു ജനങ്ങള്‍ക്ക് ദുരിതം ഉണ്ടായത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അശാസ്ത്രീയ മായ ലോക് ഡൗണ്‍ കാരണം തന്നെയാണ്. അതിനാല്‍ സാമ്പത്തിക വിഷയ ങ്ങളില്‍ തീരുമാനം എടുക്കാതെ റിസര്‍വ്വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല.

മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ല എന്ന് ആര്‍. ബി. ഐ. നേരത്തെ വ്യക്തമാക്കി യിരുന്നു. എന്നാല്‍ ഇക്കാര്യ ത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

റിസർവ്വ് ബാങ്ക് തീരുമാനം എടുത്തു എന്ന് പറഞ്ഞ് ബാങ്കിന് പിന്നില്‍ ഒളിക്കാതെ കേന്ദ്ര സർക്കാർ സ്വന്തം നിലപാട് വ്യക്തമാക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു.

റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തി ക്കുന്നത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. അതു കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍. ബി. ഐ. ക്കു പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണ് എന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌ 

 

- pma

വായിക്കുക: , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം : കേന്ദ്ര ജല കമ്മീഷന്‍

August 26th, 2020

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണ ക്കെട്ടിന്നു നിലവില്‍ ഭീഷണി ഇല്ല എന്നും അണക്കെട്ടിലെ ജല നിരപ്പ് 130 അടി ആയി നില്‍ക്കുന്നതിനാല്‍ അണക്കെട്ട് സുരക്ഷിതം എന്നും കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍. കഴിഞ്ഞ 10 വര്‍ഷമായി മുല്ലപ്പെരിയാറി ലെ ശരാശരി ജലനിരപ്പ് 123.21 അടിയാണ്. അതിനാല്‍ അണക്കെട്ട് സുരക്ഷിതം അല്ല എന്ന വാദം തെറ്റാണ് എന്നും അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.

മണ്‍സൂണ്‍ മഴ ശക്തമായ ജൂലായ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ യുള്ള കാല യള വില്‍ മുല്ല പ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടുള്ള അപേക്ഷ പരിഗണിച്ച പ്പോഴാണ് കേന്ദ്ര ജല കമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതി യില്‍ നിലപാട് അറിയിച്ചത്.

2020 ജനുവരി ഒന്നു മുതല്‍ മെയ് 30 വരെയുള്ള കാലയള വില്‍ മുല്ല പ്പെരിയാര്‍ മേഖല യില്‍ 62 ഭൂചലന ങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇടുക്കി സ്വദേശി റസ്സല്‍ ജോയ് സുപ്രീം കോടതി യില്‍ സമര്‍പ്പിച്ച അപേക്ഷ യില്‍ വ്യക്ത മാക്കി യിരുന്നു.

വലിയ ഭൂകമ്പ സാദ്ധ്യതയുള്ള ഈ മേഖല യില്‍ ജനങ്ങള്‍ വളരെ ഭീതി യോടെ ആണ് താമസിക്കുന്നത് എന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ വിഷയം പരിഗണി ക്കുന്നത് നാല് ആഴ്ച ത്തേക്ക് കൂടി മാറ്റി വെക്കണം എന്ന് റസ്സല്‍ ജോയിയുടെ അഭിഭാഷ കന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

കേരളത്തിലെ പ്രളയത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍  

പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ട് 

ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

കേരളത്തിന്റെ ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട്

- pma

വായിക്കുക: , , , , , , , , , , ,

Comments Off on മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം : കേന്ദ്ര ജല കമ്മീഷന്‍

ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം

August 3rd, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഓരോ പൗരന്റേയും വ്യക്തി ഗത ആരോഗ്യ വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. പ്രാബല്ല്യത്തില്‍ കൊണ്ടു വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടാവും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ സംബന്ധമായ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഹെല്‍ത്ത്‌ ഐ. ഡി., മറ്റു ബന്ധപ്പെട്ട രേഖ കളുടെ ഡിജിറ്റല്‍ വത്കരണം, ഡിജി ഡോക്ടര്‍, രാജ്യത്തെ ആരോഗ്യ സംവിധാന ങ്ങളുടെ വിശദ വിവര ങ്ങള്‍ എന്നിവ അടങ്ങിയത് ആയിരിക്കും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ National Digital Health Mission (NDHM) പദ്ധതി.

ടെലി മെഡിസിന്‍ സര്‍വ്വീസ്, ഇ- ഫാര്‍മസി എന്നിവയും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തും. കൂടുതല്‍ സുതാര്യതക്കു വേണ്ടി വ്യക്തി കള്‍ക്കു നേരിട്ടു കൈ കാര്യം ചെയ്യാ വുന്ന ആപ്ലിക്കേഷനും വിഭാവനം ചെയ്യുന്നുണ്ട്.

അതാത് ആശുപത്രികളും ഡോക്ടര്‍ മാരും വേണം ആരോഗ്യ വിവര ങ്ങള്‍ ആപ്പുമായി പങ്കുവെക്കുവാന്‍. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈ മാറുകയുള്ളൂ.

വ്യക്തികളുടെ സമ്മതം ഇല്ലാതെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ ഡോക്ടര്‍ മാര്‍ക്ക് സാധിക്കില്ല എന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം

ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

August 3rd, 2020

covid-19-expats-return-to-india-air-india-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്ര ക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. എയർ ഇന്ത്യയുടെ ട്വിറ്റര്‍ പേജി ലൂടെ യാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിർദ്ദേശ ങ്ങൾ അറിയിച്ചത്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്‍പ് എല്ലാ യാത്രക്കാരും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം, ന്യൂഡല്‍ഹി എയര്‍ പോര്‍ട്ടിന്റെ വെബ് സൈറ്റില്‍ അപ്പ് ലോഡ് ചെയ്യണം. റിപ്പോർട്ടിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസ് എടുക്കും.

ഇന്ത്യയില്‍ എത്തിയാൽ നിർബന്ധമായും14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വറന്റൈൻ പാലിക്കണം. ആഗസ്റ്റ് എട്ട് മുതൽ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.

രോഗികൾ, ഗർഭിണികൾ, കൊവിഡ് പരിശോധന യുടെ നെഗറ്റീവ് റിസള്‍ട്ട് സമർപ്പിക്കുന്നവർ തുടങ്ങിയ വര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നിൽ ഇളവ് നൽകും. എന്നാൽ ഇളവ് അനുവദിക്കുന്ന തിൽ അന്തിമ തീരുമാനം അധികൃതര്‍ക്ക് ആയിരിക്കും.

New Delhi Air Port : Covid-19 

- pma

വായിക്കുക: , , , , , ,

Comments Off on ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

Page 27 of 70« First...1020...2526272829...405060...Last »

« Previous Page« Previous « സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു
Next »Next Page » ബി. എസ്. യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha