
തിരുവനന്തപുരം : എല്ലാവര്‍ക്കും ഇന്‍റര്‍ നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ – ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്, അഥവാ കെ – ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമ സഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ – ഫോണ്‍ ഇന്‍റര്‍ നെറ്റ് എത്തും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യം ആയും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്‍റര്‍ നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് കെ – ഫോണ്‍ പദ്ധതിയിലൂടെ.
#Kerala has realized the dream of becoming the first state with its own internet service!
CM @pinarayivijayan dedicated #KFON to the people. It offers free internet connections to 20 lakh families, ending the digital divide by ensuring internet for all.pic.twitter.com/w9HpLryEAy— Kerala Government | കേരള സർക്കാർ (@iprdkerala) June 5, 2023
ജനങ്ങളുടെ അവകാശമാണ് ഇന്‍റര്‍ നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ കൂടിയാണ് സര്‍ക്കാര്‍ കെ – ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്‍റര്‍ നെറ്റ് ലഭ്യമാക്കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. അങ്ങനെ ഇന്‍റര്‍ നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു.
ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ – ഫോണ്‍ പദ്ധതി. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവന ദാതാക്കളു ടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ് കെ – ഫോണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.
മറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ കെ – ഫോണ്‍ സേവനങ്ങള്‍ ലഭ്യമാകും. നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ കേരളത്തില്‍ ആകമാനം ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാര ത്തോടു കൂടിയും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും എന്നും മുഖ്യ മന്ത്രി പറഞ്ഞു.


ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന പേരിൽ രാജ്യത്ത് ആറു യൂട്യൂബ് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. നേഷന്‍ ടി. വി., സംവാദ് ടി. വി., സരോകർ ഭാരത്, നേഷൻ 24, സ്വർണ്ണിം ഭാരത്, സംവാദ് സമാചാര്‍ എന്നീ ചാനലുകൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി – പാർലമെന്‍റ് നടപടികൾ, സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു എന്നാണ് കേന്ദ്ര 
























