
കോട്ടയം : പ്രമുഖ വനിതാ ക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ദയുമായ മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യാന്‍ പിന്തുടര്‍ച്ച അവകാശത്തിന് നിയമ പോരാട്ടം നടത്തിയ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മേരി റോയ്.
പിതൃ സ്വത്തിന് ക്രിസ്ത്യന്‍ പെണ്‍ കുട്ടികള്‍ക്കും അവകാശം ഉണ്ട് എന്ന ശ്രദ്ധേയ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത് ഇവരുടെ പോരാട്ടം വഴിയാണ്.
1916 ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ അവകാശ നിയമം അസാധു ആണെന്നും വില്‍പ്പത്രം എഴുതാതെ മരണപ്പെടുന്ന പിതാവിന്‍റെ സ്വത്തിൽ ആൺ മക്കൾക്കും പെൺ മക്കൾക്കും തുല്യ അവകാശം ഉണ്ട് എന്നുമുള്ളതായിരുന്നു സുപ്രീം കോടതി വിധി.
1986-ല്‍ ആയിരുന്നു ചരിത്ര പരമായ സുപ്രീം കോടതി വിധി വന്നത്. മേരി റോയ് കേസ് എന്ന പേരില്‍ നിയമ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠിക്കുന്നുണ്ട്.
കോട്ടയം അയ്മനത്ത് 1933 ലാണ് മേരി റോയ് ജനിച്ചത്. ഡൽഹി ജീസസ് മേരി കോൺ വെന്‍റില്‍ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് ക്വീൻ മേരീസ് കോളജിൽ നിന്നും ബിരുദം കരസ്ഥമാക്കി.
മേരി റോയ് കൽക്കട്ടയിൽ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ബംഗാളിയായ രജീബ് റോയ് യെ വിവാഹം ചെയ്തു. ബുക്കർ പ്രൈസ് ജേതാവും പ്രശസ്ത എഴുത്തുകാരിയുമായ അരുന്ധതി റോയ്, ലളിത് റോയ് എന്നിവരാണ് മക്കള്‍.




ന്യൂഡല്‍ഹി : രാജ്യത്തെ ക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ ഒരു ചാനല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. ദേശ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി എന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 114 കോടി കാഴ്ചക്കാരും 85.73 ലക്ഷം സബ്സ്ക്രൈബര്‍മാരും ഉള്ളതാണ് ഈ ചാനലുകള്‍.




















