കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

September 15th, 2020

K T Jaleel_epathram

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല. വീണ്ടും മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര വ്യക്തമാക്കി.

അതേസമയം, രണ്ട് തവണയാണ് കെ.ടി ജലീലിനെ എന്‍ഫോഴ്മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച രാവിലെയുമായാണ് മന്ത്രിയെ ചോദ്യം ചെയ്ത്. വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണിവരെയാണ് അന്നത്തെ ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത്. തുടര്‍ന്ന് പിറ്റേ ദിവസം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായെന്നാണ് ലഭിക്കുന്ന വിവരം.

യുഎഇയില്‍ നിന്നു മതഗ്രന്ഥങ്ങള്‍ വന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ജലീലില്‍ നിന്നു ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ഇതു സംബന്ധിച്ച വിശദീകരണ കുറിപ്പ് മന്ത്രി എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചയും എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തത്.

- അവ്നി

വായിക്കുക: , , ,

Comments Off on കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മതിയായ കാരണങ്ങള്‍ ഇല്ലാതെ ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല

September 9th, 2020

election-ink-mark-ePathram
ന്യൂഡല്‍ഹി : മതിയായ കാരണങ്ങള്‍ ഇല്ലാതെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന നിയമ സഭക്ക് ആറു മാസത്തെ കാലാ വധിയേ ഇനിയുളളൂ എന്നതിനാല്‍ വിജയിച്ചു വരുന്ന എം. എല്‍. എ.മാര്‍ക്ക് പരമാവധി അഞ്ചു മാസം മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുക യുളളൂ. മാത്രമല്ല ഇപ്പോഴത്തെ സാഹ ചര്യത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചു വേണം തെര ഞ്ഞെടുപ്പ് നടത്തേണ്ടത്.

ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ചവറ, കുട്ടനാട് ഉപ തെരഞ്ഞെ ടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിനുളള പൊതു പെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസ ത്തിന് തൊട്ടു മുമ്പു വരെ മാത്രമേ പുതിയ അംഗങ്ങള്‍ക്ക് പ്രവര്‍ത്തന കാലാവധി ഉണ്ടാവു കയുളളൂ. നിലവില്‍ ഈ കാര്യങ്ങള്‍ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റി വെക്കുവാന്‍ മതിയായ കാരണ ങ്ങള്‍ അല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

നിയമ പ്രകാരം സീറ്റ് ഒഴിവു വരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തന ത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നു തന്നെ യാണ് ചട്ടം. അതേ സമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടു വെച്ചാല്‍ അത് പരിശോധി ക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയില്ല.

എന്നാൽ കൊവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതില്‍ പരിഗണി ക്കുവാന്‍ കഴിയും എന്നും കമ്മീഷൻ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on മതിയായ കാരണങ്ങള്‍ ഇല്ലാതെ ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല

സ്വർണക്കടത്ത്​: മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്​നക്ക്​ സ്വാധീനമെന്ന്​ എൻ.ഐ.എ

August 6th, 2020

pinarayi-vijayan-epathram

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി എൻ.ഐ.എ കോടതിയിൽ. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാറാണ്​ കോടതിയെ അറിയിച്ചത്​. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്​.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചു. സ്വപ്നക്ക്​ സ്പേസ് പാർക്കിൽ ജോലി നൽകിയത് അദ്ദേഹമാണ്​. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചിരുന്നു. അദ്ദേഹം വഴി സ്വപ്​നക്ക്​ മുഖ്യമന്ത്രിയുടെ ഓഫിസിലും വൻ സ്വാധീനമുണ്ട്. ശിവശങ്കറുമായി സ്വപ്നയ്​ക്കുള്ള ബന്ധം നേരത്തെ പുറത്തു വന്നതാണെങ്കിലും എൻ.ഐ.എ ഔദ്യോഗികമായി ഇക്കാര്യം സ്​ഥിരീകരിക്കുന്നത്​ ഇ​പ്പോഴാണ്​. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന അപേക്ഷിച്ചിരുന്നു.

നികുതി വെട്ടിപ്പു കേസ് മാത്രമാണ്​ ഇതെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷക​െൻറ വാദം. എന്നാൽ, കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നും രാജ്യദ്രോഹമാണെന്നും എൻ.ഐ.എ എതിർവാദമുയർത്തി. ഈ കേസിൽ യു.എ.പി.എ നിലനിൽക്കുമോ എന്ന് എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സാമ്പത്തിക ഭീകരവാദമാണ്​ പ്രതികൾ ചെയ്​തതെന്ന്ായിരുന്നു ഇതിന് എൻ.ഐ.എ മറുപടി നൽകിയത്.

- അവ്നി

വായിക്കുക: , ,

Comments Off on സ്വർണക്കടത്ത്​: മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്​നക്ക്​ സ്വാധീനമെന്ന്​ എൻ.ഐ.എ

കീം പരീക്ഷ; രക്ഷിതാക്കൾക്കെതിരെയല്ല സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ

July 22nd, 2020

k-surendran_epathram

തിരുവനന്തപുരം: കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പോലീസിൻ്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിർബന്ധബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സംസ്ഥാനത്തിൻ്റെ പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊറോണ റിപ്പോർട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സർക്കാർ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്. പരീക്ഷ മാറ്റിവെക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കൾ.

പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കൊറോണ പടർത്തുന്നതെന്ന് പറയുന്ന സർക്കാർ 80,000 വിദ്യർത്ഥികൾ എഴുതുന്ന പരീക്ഷ നടത്തി വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാൻ സർക്കാർ മനപൂർവ്വം ഉണ്ടാക്കുന്ന ജനദ്രോഹമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on കീം പരീക്ഷ; രക്ഷിതാക്കൾക്കെതിരെയല്ല സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക്

July 16th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ വിലക്കി ക്കൊണ്ട് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.

പ്രതിഷേധ സമരങ്ങളില്‍ 10 പേർക്ക് പങ്കെടുക്കാം എന്നുള്ള സംസ്ഥാന സർക്കാ രിന്റെ മാർഗ്ഗ നിർദ്ദേശം കേന്ദ്ര നിർദ്ദേശ ത്തിന് വിരുദ്ധ മാണ്. കേന്ദ്ര സർക്കാ രിന്റെ കൊവിഡ് മാർഗ്ഗ നിർദ്ദേ ശങ്ങള്‍ കർശ്ശനമായി നടപ്പാക്കുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ചീഫ് സെക്രട്ടറി യും ഡി. ജി. പി. യും ഉറപ്പു വരുത്തണം. മാനദണ്ഡ ങ്ങൾ ലംഘിച്ചു സമരം നടന്നാൽ ‍‍ഡി. ജി. പി. യും ചീഫ് സെക്രട്ടറി യും വ്യക്തി പരമായി ഉത്തര വാദികള്‍ ആയിരിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഉത്തര വാദിത്വവും ബാദ്ധ്യത യും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിരിക്കും എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ജൂലായ് 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല എന്നു കാണിച്ച് കേസിലെ എതിര്‍ കക്ഷി കളായ രാഷ്ടീയ പാര്‍ട്ടി കള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കൊവിഡ് മാർഗ്ഗ നിർദ്ദേശ ങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

- pma

വായിക്കുക: , , , , , , ,

Comments Off on സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക്

Page 9 of 42« First...7891011...203040...Last »

« Previous Page« Previous « സ്വര്‍ണ്ണക്കടത്ത് : മുന്‍ കേസുകള്‍ അന്വേഷി ക്കുവാന്‍ പ്രത്യേക സംഘം
Next »Next Page » ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമ യുടെ ഡിജിറ്റൽ റിലീസ് തടയണം : മഹാ രാഷ്ട്ര സർക്കാർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha