ദേശീയ പതാക : അനാദരവിനു കടുത്ത ശിക്ഷ

November 28th, 2020

uae-flag-epathram
അബുദാബി : യു. എ. ഇ. ദേശീയ പതാക ദുരുപയോഗം ചെയ്യുകയോ പതാക യോട് അനാദരവ് കാണിക്കുകയോ അപമാനിക്കു കയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നല്‍കും. 10 വര്‍ഷം മുതൽ 25 വർഷം വരെ തടവും 5 ലക്ഷം ദിർഹം പിഴയും ആയിരിക്കും ശിക്ഷ.

ദേശീയത, അഭിമാനം, പരമാധികാരം, ആധി കാരികത, മഹത്വം എന്നിവ യുടെ പ്രതീക മാണ് ദേശീയ പതാക. ദുരുപയോഗം ചെയ്യുകയോ അധിക്ഷേപിക്കുക യോ ചെയ്യുന്നത് ഗുരുതരമായ കുറ്റം എന്നുള്ളത് ഓര്‍മ്മ പ്പെടുത്തി ക്കൊണ്ട് സോഷ്യല്‍ മീഡിയ കളിലൂടെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

ജി. സി. സി. ഉൾപ്പെടെ മറ്റു രാജ്യങ്ങളുടെ ദേശീയ പതാക കള്‍ ദുരുപയോഗം ചെയ്താലും കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കാരികള്‍ ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on ദേശീയ പതാക : അനാദരവിനു കടുത്ത ശിക്ഷ

നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക്

November 26th, 2020

abu-dhabi-police-fare-well-pk-hamza-haji-koyilandy -ePathram
അബുദാബി : അബുദാബി പൊലീസിലെ 45 വർഷത്തെ സേവന ത്തിനു ശേഷം കൊയിലാണ്ടി സ്വദേശി പി. കെ. ഹംസ ഹാജി പ്രവാസ ജീവിതം മതിയാക്കി നിറഞ്ഞ മനസ്സോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. അബുദാബി പോലീസ് അസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരുക്കിയ ലളിതമായ ചടങ്ങില്‍ അധികാരികൾ ഹംസ ഹാജിയെ ആദരിച്ചു.

hamza-haji-quilandy-ePathram

പി. കെ. ഹംസ ഹാജി

ബോംബെ യിൽ നിന്നും 1975 മെയ് മാസ ത്തില്‍ കപ്പല്‍ കയറിയ നടേരി ചിറ്റാരി ക്കടവ് ദാറുല്‍ ഫലാഹ് വീട്ടിലെ പി. കെ. ഹംസ എന്ന 25 കാരന്‍ സ്വപ്ന ഭൂമി യായ ദുബായി ലാണ് ഇറങ്ങിയത്. തൊഴിൽ അന്വേഷിച്ച് തലസ്ഥാന നഗരമായ അബുദാബിയില്‍ എത്തുക യായി രുന്നു. അന്ന് ഇവിടെ ധാരാളം ജോലി സാധ്യ തകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ തന്നെ അക്കാലത്ത് രാജ്യത്ത് എത്തുന്ന പ്രവാസി സമൂഹം ഏറിയ പേരും അബു ദാബിയി ലേക്ക് എത്തിയിരുന്നു എന്നും മഹാ നമസ്ക രായ ഭരണ കർത്താക്കളുടെ ദയയും കാരുണ്യ വും മലയാളി കൾ അടക്കമുള്ള പ്രവാസി സമൂഹത്തെ തുണച്ചിരുന്നു എന്നും ഹംസ ഹാജി ഓര്‍ക്കുന്നു.

1975 സെപ്റ്റംബറിൽ അബുദാബി പൊലീസിലെ ജോലി തരപ്പെടുകയും നാല് വർഷം തിക യു മ്പോഴേക്കും ജോലി ക്കയറ്റം കിട്ടുകയും ചെയ്തു. പ്രഗത്ഭ രായ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് കൂടെ ജോലി ചെയ്യാൻ ഈ നാലര പ്പതിറ്റാണ്ടിന്ന് ഉള്ളിൽ സാധിച്ചു.

ഒട്ടനവധി രാജ്യ ങ്ങളിലെ ഭരണ കർത്താക്കളെയും ഉന്നത പോലീസ് അധികാരി കളെയും നേരിൽ കാണാനും പരിചയ പ്പെടുവാനും സാധിച്ചു. എന്നാൽ തന്റെ ഈ എഴുപതാം വയസ്സിലും മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നത് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന മഹാനു ഭാവനെ നേരിൽ കാണാൻ സാധിച്ചതും (1976, 1977 കാലഘട്ട ത്തിൽ)അടുത്ത് ഇട പഴകാനും കഴിഞ്ഞതാണ്.

ഇവിടുത്തെ ജനങ്ങളുടെ നന്മ നിറഞ്ഞ മനസ്സാണ് കേരളം പോലെയുള്ള ഒരു കൊച്ചു പ്രദേശ ത്തെ സമ്പന്നത യിലേക്ക് നയിച്ചത്. പ്രവാസി ഇന്ത്യക്കാരോട് വിശിഷ്യാ മലയാളി സമൂഹ ത്തോട് സ്വദേശി കൾക്കും ഭരണാധി കാരി കൾ ക്കും പ്രത്യേക മമതയും സ്നേഹവും ഉണ്ട് എന്ന് ഹംസാ ഹാജി സാക്ഷ്യപ്പെടു ത്തുന്നു.

ആ കാരുണ്യവും സ്നേഹ വായ്‌പും താൻ അടക്കമുള്ള മലയാളികൾ അനു ഭവിച്ച് അറി ഞ്ഞിട്ടുമുണ്ട്. അത് കൊണ്ടു തന്നെ നാട്ടിലെ മത – വിദ്യാ ഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക മേഖല യിലും തന്റെ കൈയൊപ്പ് പതിപ്പിക്കു വാൻ ഹംസാ ഹാജിക്ക് കഴിഞ്ഞിട്ടുണ്ട്.

hamza-haji-pma-rahiman-ePathram

ഇ – പത്രം പ്രതിനിധിയും ഹംസാ ഹാജിയും

നിരവധി പേർക്ക് വിവിധ ഇടങ്ങളിലായി ജോലി കണ്ടെത്തു വാൻ സഹാ യിച്ചതിൽ ഉള്ള ചാരിതാർത്ഥ്യം തൻറെ പ്രവാസ ജീവിത കാലത്തെ സമ്പുഷ്ട മാക്കുന്നു എന്ന് ഇ – പത്രം പ്രതിനിധി യുമായുള്ള കൂടികാഴ്ച യിൽ അഭിമാന ത്തോടെ ഇദ്ദേഹം പറഞ്ഞു.

എഴുപതാം വയസ്സിലും ചുറു ചുറു ക്കോടെ ജോലിയിൽ സജീവ മായിരുന്ന ഇദ്ദേഹത്തിന് ഇനിയും ഇവിടെ തുടരുവാൻ താല്പര്യം ഉണ്ടെങ്കിൽ അതി നുള്ള രേഖ കൾ തുടർന്നും നൽകുവാൻ മേലധികാരികൾ തയ്യാറായി രുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങി വിശ്രമ ജീവിതം ആഗ്രഹി ക്കുന്ന തിനാൽ ജോലി യിൽ നിന്നും വിരമിച്ചു. ലോക ത്തിന് മാതൃക യായ മഹാ ന്മാരായ ഭരണാധി കാരി കളുടെ കൂടെ പ്രവർത്തി ക്കാൻ സാധിച്ചതിൽ കൃതാർത്ഥനാണ്.

1971 ല്‍ ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് ഐക്യ അറബ് എമിറേറ്റ്സ് (യു. എ. ഇ.) രൂപീ കരി ച്ചതി ന്റെ നാലാം വര്‍ഷം രാജ്യത്ത് എത്തി. ഇപ്പോൾ 49 ആം ദേശീയ ദിന ആഘോഷ ങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങു ന്നത് യു. എ. ഇ. എന്ന മഹാ രാജ്യ ത്തിന്റെ വളർച്ച നേരിൽ കാണാൻ അവസരം കിട്ടിയ ചാരിതാർത്ഥ്യ ത്തിൽ തന്നെയാണ്.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി.  

സംഗീത പ്രതിഭകളെ ആദരിച്ചു

പ്രേക്ഷകശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക്

- pma

വായിക്കുക: , , , ,

Comments Off on നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക്

അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന

November 5th, 2020

covid-virus-spreading-new-entry-requirements-for-abudhabi-ePathram
അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി തലസ്ഥാന എമിറേറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക്  കൂടുതല്‍ കര്‍ശ്ശന നിയ ന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബർ 8 ഞായറാഴ്ച മുതൽ മറ്റു എമിറേറ്റു കളിൽ നിന്ന് അബുദാബി യിൽ എത്തു ന്നവർ ഇവിടെ നാലു ദിവസങ്ങളിൽ കൂടുതൽ തങ്ങുകയാണ് എങ്കില്‍ നാലാം ദിവസം പി. സി. ആർ. പരിശോധന നടത്തണം.

എട്ടു ദിവസ ങ്ങളില്‍ കൂടുതല്‍ നില്‍ക്കുന്നു എങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പി. സി. ആർ. പരിശോധന നടത്തുകയും വേണം. നിയമ ലംഘ കര്‍ക്ക് 5,000 ദിർഹം വരെ പിഴ ശിക്ഷയുണ്ടാവും.

താമസ വിസക്കാര്‍, സന്ദര്‍ശക വിസ യില്‍ ഉള്ളവര്‍ സ്വദേശത്തു നിന്നും തിരിച്ച് എത്തുന്ന വര്‍ക്കും സ്വദേശി കള്‍ക്കും ഈ നിയമം ഒരു പോലെ ബാധകം എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. നിലവിലുള്ള നിയമം അനുസരിച്ച് അബുദാബി യിലേക്ക് പ്രവേശിക്കുന്ന തിന് 48 മണി ക്കൂറിനുള്ളിൽ എടുത്ത PCR അല്ലെങ്കില്‍ DPI ടെസ്റ്റ് റിസല്‍ട്ട് മതിയാകും.

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധ പ്രവർത്ത കർക്കും അടിയന്തര തൊഴിലു മായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ക്കും ഈ നിയമം ബാധകമല്ല എന്നും എമര്‍ജന്‍സി വാഹന ങ്ങൾക്ക് കടന്നു പോകുന്ന തിനു അടയാളപ്പെടുത്തിയ വരിയിലൂടെ ഇവര്‍ക്ക് അബുദാബി യിലേക്ക് പ്രവേശിക്കാം എന്നും പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്ത മാക്കിയിട്ടുണ്ട്.

കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂലായ് മാസം മുതല്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നുള്ള നിയമം കര്‍ശ്ശനമാക്കിയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന

വീണ്ടും ഉപയോഗിക്കാവുന്ന ഫേയ്സ് മാസ്കു കളുമായി ഖലീഫ യൂണി വേഴ്സിറ്റി

November 5th, 2020

khalifa-university-researchers-developing-reusable-face-mask-ePathram
അബുദാബി : ലോകമെമ്പാടും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ പ്രവര്‍ ത്തകര്‍ക്ക് ഏറ്റവും ആവശ്യമായ N95 മാസ്കു കൾക്ക് അനുഭവപ്പെട്ടി രുന്ന ക്ഷാമം പരിഹരിക്കു വാനായി അബുദാബി ഖലീഫ യൂണി വേഴ്സിറ്റി യിലെ ഗവേഷകര്‍.

പുനര്‍ ഉപയോഗ ത്തിനു സാദ്ധ്യമായ 3D പ്രിന്റഡ് ഫേയ്സ് മാസ്കുകൾ രൂപ കൽപന ചെയ്തു കൊണ്ട് കൊവിഡ് മഹാമാരിയെ ചെറുക്കുവാന്‍ ഖലീഫ യൂണി വേഴ്സിറ്റി യുടെ കീഴിലുള്ള ഏറോ സ്പേസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റ റിലെ ഒരു സംഘം ഗവേഷകര്‍ 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ യിൽ N95 മാസ്കു കൾക്ക് ഒപ്പം കിടപിടി ക്കുന്ന ഫേയ്സ് മാസ്കുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി യുള്ള ഗവേഷണ ങ്ങൾ നടത്തുന്നത്.

ഈ മാസ്കിന്റെ ഫിൽറ്റര്‍ സംവിധാനം, മുഖത്ത് കൃത്യ മായ രീതിയിലുള്ള ഫിറ്റിംഗ്, രൂപം, മെഡിക്കൽ ആവശ്യ ങ്ങൾക്കു വേണ്ടിയുള്ള ഉപയോഗം വ്യാവസായിക അടിസ്ഥാന ത്തിലുള്ള നിര്‍മ്മാണം തുടങ്ങി വിവിധ തല ങ്ങളിലുള്ള സാദ്ധ്യതകള്‍ ആസൂത്രണം ചെയ്തു വരികയാണ്.

മെഡി ക്കൽ ഉപകരണങ്ങൾ നിർമ്മിക്കു വാൻ അംഗീ കാരം നേടിയ വസ്തുക്ക ളാണ് ഈ മാസ്കി ന്റെ വിവിധ ഘടകങ്ങൾ തയ്യാറാക്കു ന്ന തിനായി ഉപ യോഗ പ്പെടു ത്തുന്നത്. ഗുണ നില വാരം ഉറപ്പു വരുത്തുന്ന തിനുള്ള വിവിധ പരി ശോധനകൾ നടത്തിയ ശേഷം, ഇത് വ്യാവസായിക അടിസ്ഥാന ത്തിൽ നിർമ്മി ക്കുന്നതി നുള്ള അംഗീകാരം നേടുവാനുള്ള നടപടികള്‍ ആരംഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on വീണ്ടും ഉപയോഗിക്കാവുന്ന ഫേയ്സ് മാസ്കു കളുമായി ഖലീഫ യൂണി വേഴ്സിറ്റി

മൂടല്‍ മഞ്ഞു കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം

November 3rd, 2020

fog-in-abudhabi-epathram
ദുബായ് : കാലാവസ്ഥാ മാറ്റത്തിന്റെ മുന്നോടി യായി രാജ്യത്ത് മൂടല്‍ മഞ്ഞു ശക്ത മാവുന്ന തിനാല്‍ വാഹന യാത്ര ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. യു. എ. ഇ. യുടെ വിവിധ മേഖല കളിൽ രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

പല ഭാഗത്തും രാവിലെ ഒൻപതു മണിക്കു ശേഷമാണ് അന്തരീക്ഷം തെളിഞ്ഞത്. മഞ്ഞു കാരണം റോഡില്‍ ദൂരക്കാഴ്ച കുറയുകയും വിവിധ എമിറേറ്റു കളിലെ പ്രധാന പാത കളില്‍ എല്ലാം ഗതാഗത തടസ്സം അനുഭവ പ്പെടുന്നു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓര്‍മ്മിപ്പിക്കുന്നു. രാത്രി സമയങ്ങളില്‍ അന്തരീക്ഷ ഈർപ്പം അധികരിക്കുകയും ആകാശം മേഘാവൃതവും ആയിരിക്കും.

ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നും വാഹന ങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കു കയും വേണം. വാഹന ത്തിന്റെ സിഗ്നലുകള്‍ കൃത്യ മായി കൈകാര്യം ചെയ്യണം. അടിയന്തര സാഹചര്യ ങ്ങളിൽ മാത്രം ഹസാർഡ് ലൈറ്റ് ഇടണം.

മഞ്ഞുള്ള സമയങ്ങളില്‍ വാഹന ത്തിന്റെ ‘ലോംഗ് ബീം’ ലൈറ്റുകള്‍ പ്രവര്‍ത്തി പ്പിക്കരുത്. പകരം ‘ലോ ബീം’ ലൈറ്റു കൾ ഉപയോഗിക്കണം. ഇത്തരം സമയങ്ങളില്‍ ഓവർ ടേക്കിംഗ് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം എന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

* NCMS Media Twitter 

- pma

വായിക്കുക: , , , ,

Comments Off on മൂടല്‍ മഞ്ഞു കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം

Page 48 of 162« First...102030...4647484950...607080...Last »

« Previous Page« Previous « ഗ്ലോറിയ-2020 : കൊയ്ത്തുത്സവം ആഘോഷിച്ചു
Next »Next Page » എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha