കോർണീഷിലെ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു

April 24th, 2018

sheikh-zayed-the-founder-s-memorial-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിത വും സന്ദേശവും കുറിച്ചിട്ട അബു ദാബി കോര്‍ണീഷില്‍ ഒരുക്കിയ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു.

എല്ലാ ദിവസവും രാവിലെ ഒമ്പതു മണി മുതൽ രാത്രി പത്തു മണി വരെ യാണ് സ്മാരകം പ്രവർ ത്തിക്കുക. സ്മാരക ത്തിലേക്ക് പൊതു ജന ങ്ങള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.

ശൈഖ് സായിദിന്റെ ജീവിത ത്തിലെ അപൂർവ്വ നിമിഷ ങ്ങള്‍ വരച്ചു കാണിക്കുന്ന ഒട്ടനവധി ചിത്രങ്ങളും വീഡിയോ, ഒാഡിയോ ക്ലിപ്പിം ഗുകൾ എന്നിവ യിലൂടെ രാജ്യത്തിന്റെ പൈതൃകം, സാംസ്കാ രിക മൂല്യ ങ്ങൾ തുടങ്ങി യവ യും രാഷ്ട്ര പിതാ വി ന്റെ ജീവിത സന്ദേശ വും ജനങ്ങളി ലേക്ക് എത്തി ക്കുവാൻ സാധി ക്കുന്ന വിധ ത്തിലാണ് സ്മാരകം ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കോർണീഷിലെ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു

സിന്ധുവിനും ഹരിക്കും യു. എഫ്. കെ – അസ്‌മോ കഥ – കവിത പുരസ്കാരം

April 15th, 2018

ufk-asmo-puthenchira-poetry-award-sindhu-hari-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ യായ യുണീക് ഫ്രണ്ട്സ് ഓഫ് കേരള യുടെ ഈ വർഷ ത്തെ (2018) യു. എഫ്. കെ. – അസ്മോ പുത്തൻചിറ കഥ – കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

എം. സിന്ധു എഴുതിയ ‘ബർ ദുബായിലെ ശ്മശാനം’ കവിതക്കും ഹരി യുടെ ‘അക്ഷര സമരം’ കഥാ പുരസ്കാര ത്തിനും ഉള്ള പുരസ്കാര ങ്ങൾ നേടി.

ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഹരി, ഇംഗ്ളീഷ് -മലയാളം ഭാഷ കളിലായി കഥ കളും കവിത കളും എഴുതുന്നുണ്ട്.

ദുബായിലെ ക്രസന്റ് ഇംഗ്ളീഷ് സ്കൂളിൽ ജോലി ചെയ്യുന്ന സിന്ധു, മലപ്പുറം കാഞ്ഞിര മുക്ക് സ്വദേശിനി യാണ്. പാരീസ് മുട്ടായി (കവിത കൾ), സാൻഡ്വിച്ച് (നോവൽ) എന്നീ പുസ്തകൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

poet-asmo-puthenchira-ePathram

അസ്മോ പുത്തൻചിറ
പ്രവാസി യായിരിക്കെ മരണപ്പെട്ട കവിയും സാംസ്കാ രിക പ്രവർ ത്തകനു മായിരുന്ന അസ്മോ പുത്തൻ ചിറ യുടെ സ്മ രണാർത്ഥ മാണ് യുണീക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) കഥാ – കവിതാ പുരസ്കാരം ഏർപ്പെടു ത്തിയത്.

 
എഴുത്തു കാരായ ശ്രീപാർവ്വതി, പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര എന്നിവർ അട ങ്ങുന്ന ജൂറി യാണ് ജേതാ ക്കളെ തെരഞ്ഞെടു ത്തത്. പുതുമയുള്ള പ്രമേയ ങ്ങൾ എഴുത്തി ലേക്ക് കൊണ്ടു വന്ന രചന കളാണ് അവാർ ഡിന് അർഹമായത് എന്ന് ജൂറി അഭി പ്രായ പ്പെട്ടു.

ഏപ്രിൽ 20 ന് ഷാർജയിലെ ഹിറ റെസ്റ്റോറ ന്റിൽ വെച്ച് നടക്കുന്ന യു. എഫ് .കെ യുടെ വാർ ഷിക ആഘോഷ പരി പാടി യായ ‘സ്നേഹ സായാഹ്ന’ ത്തിൽ വെച്ച് പുര സ്കാ ര ങ്ങൾ സമ്മാനിക്കും എന്ന് ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on സിന്ധുവിനും ഹരിക്കും യു. എഫ്. കെ – അസ്‌മോ കഥ – കവിത പുരസ്കാരം

സിന്ധുവിനും ഹരിക്കും യു. എഫ് .കെ – അസ്‌മോ കഥ – കവിത പുരസ്കാരം

April 15th, 2018

ufk-asmo-puthenchira-poetry-award-sindhu-hari-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ യായ യുണീക് ഫ്രണ്ട്സ് ഓഫ് കേരള യുടെ ഈ വർഷ ത്തെ (2018) യു. എഫ്. കെ. – അസ്മോ പുത്തൻചിറ കഥ – കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

എം. സിന്ധു എഴുതിയ ‘ബർ ദുബായിലെ ശ്മശാനം’ കവിതക്കും ഹരി യുടെ ‘അക്ഷര സമരം’ കഥാ പുരസ്കാര ത്തിനും ഉള്ള പുരസ്കാര ങ്ങൾ നേടി.

ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഹരി, ഇംഗ്ളീഷ് -മലയാളം ഭാഷ കളിലായി കഥ കളും കവിത കളും എഴുതുന്നുണ്ട്.

ദുബായിലെ ക്രസന്റ് ഇംഗ്ളീഷ് സ്കൂളിൽ ജോലി ചെയ്യുന്ന സിന്ധു, മലപ്പുറം കാഞ്ഞിര മുക്ക് സ്വദേശിനി യാണ്. പാരീസ് മുട്ടായി (കവിത കൾ), സാൻഡ്വിച്ച് (നോവൽ) എന്നീ പുസ്തകൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

poet-asmo-puthenchira-ePathram

അസ്മോ പുത്തൻചിറ
പ്രവാസി യായിരിക്കെ മരണപ്പെട്ട കവിയും സാംസ്കാ രിക പ്രവർ ത്തകനു മായിരുന്ന അസ്മോ പുത്തൻ ചിറ യുടെ സ്മ രണാർത്ഥ മാണ് യുണീക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) കഥാ – കവിതാ പുരസ്കാരം ഏർപ്പെടു ത്തിയത്.

 
എഴുത്തു കാരായ ശ്രീപാർവ്വതി, പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര എന്നിവർ അട ങ്ങുന്ന ജൂറി യാണ് ജേതാ ക്കളെ തെരഞ്ഞെടു ത്തത്. പുതുമയുള്ള പ്രമേയ ങ്ങൾ എഴുത്തി ലേക്ക് കൊണ്ടു വന്ന രചന കളാണ് അവാർ ഡിന് അർഹമായത് എന്ന് ജൂറി അഭി പ്രായ പ്പെട്ടു.

ഏപ്രിൽ 20 ന് ഷാർജയിലെ ഹിറ റെസ്റ്റോറ ന്റിൽ വെച്ച് നടക്കുന്ന യു. എഫ് .കെ യുടെ വാർ ഷിക ആഘോഷ പരി പാടി യായ ‘സ്നേഹ സായാഹ്ന’ ത്തിൽ വെച്ച് പുര സ്കാ ര ങ്ങൾ സമ്മാനിക്കും എന്ന് ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on സിന്ധുവിനും ഹരിക്കും യു. എഫ് .കെ – അസ്‌മോ കഥ – കവിത പുരസ്കാരം

അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

April 8th, 2018

malayalam-writer-novelist-ua-khader-ePathram
ദുബായ് : കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രഥമ ‘അക്ഷര പെരുമ’  പുരസ്കാര ത്തിന് പ്രശസ്ത സാഹിത്യ കാരന്‍ യു. എ. ഖാദര്‍ അര്‍ഹ നായി.

quilandi-koottam-nri-forum-akshara-peruma-award-for-ua-khalid-ePathram
ഏപ്രില്‍ 27 ന് ദേര യിലെ ഐ. പി. എ. ഹാളില്‍ നടക്കുന്ന കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ ഏഴാം വാര്‍ ഷിക ആഘോഷമായ ‘കൊയിലാണ്ടി കൂട്ടം ഫെസ്റ്റ് 2018’ എന്ന പരി പാടി യില്‍ വെച്ച് 25, 000 രൂപയും അക്ഷര പെരുമ ഫല കവും അടങ്ങുന്ന പുരസ്കാരം യു. എ. ഖാദറിന് സമ്മാനിക്കും.

ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, നജീബ്‌ മൂടാടി എന്നിവര്‍ അടങ്ങിയ ജൂറി യാണ് പുരസ്കാര ത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

സന്തോഷ് ട്രോഫി : മിഥുൻ തന്നെയാണ് താരം

April 2nd, 2018

kerala-team-wins-santosh-trophy-2018-ePathram
പട്ടാമ്പി : ആറാമത്തെ തവണ കേരളം സന്തോഷ് ട്രോഫി യില്‍ മുത്തമിട്ടപ്പോള്‍ താര മായത് ഗോൾ കീപ്പർ മിഥുൻ. കളി യിൽ ഉടനീളം കാണിച്ച മിടുക്ക് ഷൂട്ട് ഔട്ടിലും തുടർന്ന പ്പോൾ കേരളം ചരിത്രം കുറിക്കുക യായി രുന്നു. വിജയം ഉറപ്പിച്ച എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ശങ്കർ സർക്കാർ തൊടുത്ത ഫ്രീ കിക്ക്‌ ഗോൾ പോലും മിഥുനെ തളർത്തിയില്ല.

santosh-trophy-goal-keeper-midhun-ePathram

തളരുന്നതിനു പകരം വിജയം വേണം എന്ന നിശ്ചയ ദാർഡ്യം ആയിരുന്നു ആ മുഖത്ത് അപ്പോൾ തെളിഞ്ഞത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളി ന്റെ രണ്ട് കിക്കുകള്‍ തടുത്ത് കേരള ത്തിന് കിരീടം സമ്മാനിച്ച് ഹീറോ ആയ ഗോള്‍ കീപ്പര്‍ മിഥുന്റെ വീടാണ് മയൂരം.

മത്സരം നടക്കുമ്പോള്‍ മിഥുന്റെ പിതാവും പൊലീസ് ടീം മുന്‍ ഗോള്‍ കീപ്പറും എടക്കാട് സ്‌പെഷല്‍ ബ്രാഞ്ച് എസ്. ഐ. യുമായ വി. മുരളിയും കാവും ഭാഗം ഹൈസ്‌കൂള്‍ അദ്ധ്യാപിക യായ മാതാവ് കെ. പി. മഹിജ യും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റിട്ടും മകന്‍ പതറാതെ കളിച്ചു എന്ന് മുരളി പറഞ്ഞു. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തില്‍ പിറന്ന ഫ്രീകിക്ക് ഗോള്‍ കേരള ത്തിന് വിജയം നഷ്ട പ്പെടു ത്തുമാ യിരുന്നു. എന്നാല്‍, ഷൂട്ടൗട്ടില്‍ മിഥുന്‍ യഥാര്‍ഥ മികവ് പുറത്തെടുത്തു. അര്‍ഹിച്ച വിജയ മാണ് ടീമി ന്റേത് എന്നും മുരളി പറയുന്നു.

നിലവില്‍ എസ്. ബി. ഐ. ക്കു വേണ്ടി യാണ് മിഥുന്‍ കളി ക്കുന്നത്. ഗോള്‍ കീപ്പർ എന്ന നിലയില്‍ മിഥുന്റെ ആദ്യ ഗുരു അച്ഛന്‍ മുരളി യാണ്. 2007, 2009 വര്‍ഷ ങ്ങളില്‍ കേരള പൊലീസ് ടീമിന്റെ ഗോള്‍ കീപ്പർ ആയി രുന്നു ഇദ്ദേഹം.

കണ്ണൂര്‍ എസ്. എന്‍. കോളജിനു വേണ്ടി യാണ് മിഥുന്‍ ആദ്യം കളിച്ചത്. കണ്ണൂര്‍ സര്‍വ്വ കലാ ശാലയുടെ ഗോള്‍ കീപ്പർ ആയും എറണാ കുളത്തെ ഈഗിൾ എഫ്. സി.ക്കു വേണ്ടി യും മിഥുൻ കളിച്ചിട്ടുണ്ട്.

-തയ്യാറാക്കിയത് :- ഹുസ്സൈന്‍ ഞാങ്ങാട്ടിരി

-tag : ,

 

- pma

വായിക്കുക: , ,

Comments Off on സന്തോഷ് ട്രോഫി : മിഥുൻ തന്നെയാണ് താരം

Page 79 of 98« First...102030...7778798081...90...Last »

« Previous Page« Previous « സ​ന്തോഷ്​ ട്രോഫി കേരളത്തിന്
Next »Next Page » ഇസ്ലാമിക് സെന്റര്‍ : പി. ബാവാ ഹാജി – കരപ്പാത്ത് ഉസ്മാൻ ടീം വീണ്ടും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha