പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

December 9th, 2024

lady-posh-act-woman-sexual-harrasment-ePathram
ന്യൂഡൽഹി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന പോഷ് നിയമ ത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടു വരണം എന്ന ആവശ്യം ഉന്നയിക്കേണ്ടത് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് എന്ന് സുപ്രീം കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെട്ടില്ല എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻ മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം വെച്ചത്.

പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം. ജി. യോഗമായ യാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെയും ഒൻപത് ദേശിയ പാർട്ടി കളെയും എതിർ കക്ഷികൾ ആക്കിയിരുന്നു.

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമുള്ളത് എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി.

പോഷ് ആക്ടിൻറെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളിലെ ലൈംഗിക അതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതില്ല എന്ന് കേരള ഹൈക്കോടതി യുടെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിക്ക് എതിരെ ആരും അപ്പീൽ നൽകിയിട്ടില്ല എന്നുള്ളതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതുപോലെ അസംഘടിത മേഖലയിലും കരാർ അടിസ്ഥാനത്തിൽ ഉള്ള തൊഴിൽ ഇടങ്ങളിലും ഇത്തരം പരാതി കൾ ഉണ്ടാകുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നും സുപ്രീം കോടതി ആരാഞ്ഞു.

എല്ലാ തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളെ നിയമം ഉൾക്കൊള്ളുന്നു എന്ന് ഹർജിക്കാരിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ പറഞ്ഞു. അസംഘടിത മേഖലകൾക്ക് ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ലോക്കൽ കമ്മിറ്റികൾ മുഖേന അത്തരം സ്ഥാപന ങ്ങളെയും ഈ നിയമം ഉൾക്കൊള്ളുന്നു എന്നും ശോഭ ഗുപ്ത അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

Comments Off on പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം

November 14th, 2024

ugc-student-higher-education-ePathram
ന്യൂഡൽഹി : നൂറ് ശതമാനം ജോലിഗ്യാരണ്ടി, 100% സെലക്ഷൻ എന്നുള്ള പരീക്ഷ കോച്ചിംഗ് സെൻ്ററു കളുടെ അവകാശവാദങ്ങളും തെറ്റായ പ്രചാരണങ്ങളും നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

കോഴ്സിൻ്റെ ദൈർഘ്യം, ഫീസ് ഘടന, റീഫണ്ട് പോളിസി, തൊഴിൽ ലഭിക്കുന്നതിൽ ഉറപ്പ് അടക്കം കോഴ്സുകളുടെ വിശദ വിവരങ്ങൾ, അദ്ധ്യാപകരുടെ യോഗ്യത തുടങ്ങിയ കാര്യങ്ങളിൽ കോച്ചിംഗ് സെൻ്ററുകൾ തെറ്റായ അവകാശ വാദം ഉന്നയിക്കരുത് എന്നും പുതിയ മാർഗ്ഗ രേഖയിൽ പറയുന്നുണ്ട്.

കൂടാതെ വിജയിച്ച കുട്ടികളുടെ പേരുകൾ, ഫോട്ടോ ഗ്രാഫുകൾ, അനുഭവ സാക്ഷ്യങ്ങൾ എന്നിവ അവരുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ കോച്ചിംഗ് സെൻ്ററുകൾ പരസ്യത്തിന് ഉപയോഗിക്കുവാൻ പാടില്ല. ‘കോച്ചിംഗ് സെക്ടറിലെ തെറ്റായ പരസ്യം തടയൽ’ എന്ന പേരിലുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ അക്കാദമിക് പിന്തുണ, വിദ്യാഭ്യാസം, മാർഗ്ഗ നിർദ്ദേശം, പഠന പരിപാടികൾ, ട്യൂഷൻ എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൗൺസിലിംഗ്, സ്പോർട്സ്, ക്രിയേറ്റീവ് വർക്കുകൾ എന്നിവയെ ഇതിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കി.

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി. സി. പി. എ) അന്തിമ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.

- pma

വായിക്കുക: , , , , , , ,

Comments Off on കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം

ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

October 29th, 2024

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റിലൂടെ ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസം കൊണ്ട് തട്ടിപ്പുകാർ കൊണ്ടു പോയത് 120.3 കോടി രൂപ. സൈബര്‍ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെൻ്റര്‍ പുറത്തു വിട്ടതാണ് ഈ കണക്ക്.

ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് കുംഭ കോണം, നിക്ഷേപ കുംഭ കോണം, പ്രണയം/ഡേറ്റിംഗ് കുംഭ കോണം എന്നിങ്ങനെ നാലു തരം തട്ടിപ്പുകളാണ് രാജ്യത്ത് പ്രധാനമായും നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍.

സൈബര്‍ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ രീതികളിൽ ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ട് എന്ന് ഒരു ഫോണ്‍ കോളിലൂടെ ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളാണ് ഇത്തരം തട്ടിപ്പു കളുടെ കേന്ദ്രങ്ങൾ. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈബര്‍ തട്ടിപ്പിലൂടെ ഇരകള്‍ക്ക് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രോഗ്രാമിലും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു

- pma

വായിക്കുക: , , , , , , , , , , , , , , ,

Comments Off on ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി

October 28th, 2024

one-nation-one-election-in-india-by-prime-minister-narendra-modi-ePathram

ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരിൽ രാജ്യത്ത് അരങ്ങേറുന്ന ഓൺ ലൈൻ തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിൽ ഇല്ല. ഒരു സംഘം ക്രിമിനലുകളാണ് ഈ തട്ടിപ്പിന് പിന്നിലുള്ളത് എന്നും പ്രധാന മന്ത്രി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് 115 ആം എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ഭീഷണി പ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല എന്നും പ്രധാന മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകൾ ഉണ്ടായാൽ സ്‌ക്രീന്‍ ഷോട്ട് എടുക്കുക, അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുക. തുടർന്ന് നാഷണൽ സൈബർ ഹെൽപ് ലൈൻ നമ്പർ 1930 ഡയൽ ചെയ്യുക.  സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയും തെളിവുകൾ സൂക്ഷിക്കുകയും വേണം എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച്‌ വരുന്നു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇരയും തട്ടിപ്പുകാരനും തമ്മിലാണ് ഈ സംഭാഷണം നടന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സുരക്ഷക്കായി 3 ഘട്ടങ്ങളുണ്ട്. നിര്‍ത്തുക, ചിന്തിക്കുക, നടപടിയെടുക്കുക എന്നിവ.

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ തട്ടിപ്പ് നടത്തിയതിൻ്റെ വിഷ്വൽ അടക്കമുള്ള ശബ്ദ ശകലം കേൾപ്പിച്ചാണ് പ്രധാന മന്ത്രി വിഷയം അവതരിപ്പിച്ചത്. Twitter

- pma

വായിക്കുക: , , , , , , , , ,

Comments Off on ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി

കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

September 23rd, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺ ലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരം എന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺ ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരം കുറ്റമല്ല എന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിൻ്റെ വിധി.

‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ഭേദഗതി പ്രാബല്യത്തിൽ വരുന്നതു വരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദം ഉപയോഗിക്കരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

Page 2 of 3012345...102030...Last »

« Previous Page« Previous « റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
Next »Next Page » പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha