സിംഗിൾ പേരന്‍റ് : രജിസ്ട്രേഷന് പിതാവിന്റെ പേര് വേണ്ട എന്നു ഹൈക്കോടതി

August 19th, 2021

mathruyanam-mother-and-baby-journey-ePathram
കൊച്ചി : കൃത്രിമ ബീജസങ്കലനം വഴി ഗർഭം ധരിച്ച സിംഗിൾ പേരന്റും അവിവാഹിതയായ സ്ത്രീയും പ്രസവിച്ച കുഞ്ഞിന്റെ ജനന മരണ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ഫോമുകളിൽ പിതാവിന്റെ പേര് നൽകണം എന്നത് മൗലിക അവകാശത്തിന്റെ ലംഘനം എന്നു ഹൈക്കോടതി.

കൃത്രിമ ഗർഭ ധാരണ മാർഗ്ഗങ്ങളിലൂടെ ജനിച്ച കുഞ്ഞിനെ ഒറ്റക്കു വളർത്തുന്ന അമ്മയുടെ (സിംഗിൾ മദർ) കുഞ്ഞി ന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖ പ്പെടുത്തണം എന്നു നിർദ്ദേശിക്കുന്ന വ്യവസ്ഥ റദ്ദു ചെയ്യണം എന്ന്‍ ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം സ്വദേശിനി നൽകിയ ഹർജി യിലാണു ഹൈക്കോടതി ഉത്തരവ്.

ഹർജിക്കാരി എട്ടു മാസം ഗർഭിണി ആയതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരി ക്കുവാന്‍ സർക്കാരിനും ജനന – മരണ ചീഫ് റജിസ്ട്രാർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

അസിസ്റ്റഡ് റി-പ്രൊഡക്ടീവ് ടെക്നോളജീസ് (എ. ആർ. ടി.) വഴി ഗർഭിണി ആയാൽ ബീജ ദാതാവിന്റെ പേര് നിർബ്ബന്ധമായ സാഹചര്യങ്ങളില്‍ ഒഴികെ നിയമ പരമായി വെളിപ്പെടുത്തേണ്ടതില്ല എന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ റജിസ്ട്രേഷനും ജനന – മരണ സർട്ടിഫിക്കറ്റിനുമായി പ്രത്യേക ഫോമുകൾ ഉടൻ പുറപ്പെടു വിക്കണം എന്നും കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

വിവാഹ മോചനം നേടിയ ശേഷം അജ്ഞാത ദാതാ വിന്റെ ബീജം സ്വീകരിച്ച് ഇൻവിട്രോ ഫെർട്ടി ലൈസേ ഷനിലൂടെ യാണു (ഐ. വി. എഫ്.) ഗർഭം ധരിക്കുന്നത് എന്നും ഇത്തരത്തിൽ ഗര്‍ഭിണി ആയവരോട് ബീജം നല്‍കിയത് ആരാണ് എന്നു അറിയിക്കാറില്ല എന്നും ഹർജിക്കാരി സൂചിപ്പിച്ചു.

അജ്ഞാതമായി സൂക്ഷിക്കേണ്ടതായ ഈ വിവരം രേഖപ്പെടുത്താൻ നിർബ്ബന്ധിക്കുന്നത് മൗലിക അവകാശ ങ്ങളിലെ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ലംഘിക്കുന്നു എന്നും സാങ്കേതിക വിദ്യയുടെ വികാസ ത്തിനും ജീവിത രീതിയിലുള്ള മാറ്റത്തിനും അനുസരിച്ചു നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തി വരുന്നു എന്നും കോടതി ചൂണ്ടിക്കാണിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സിംഗിൾ പേരന്‍റ് : രജിസ്ട്രേഷന് പിതാവിന്റെ പേര് വേണ്ട എന്നു ഹൈക്കോടതി

അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി

August 18th, 2021

adult-couple-can-live-together-without-marriage-supreme-court-ePathram
ജയ്പുര്‍ : വിവാഹിതയായ സ്ത്രീ, അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം എന്ന് രാജസ്ഥാന്‍ ഹൈക്കോടതി. വിവാഹിതയും ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു താമസിക്കുന്ന മുപ്പതു വയസ്സു കാരിയും അവരൊടൊപ്പം ഒന്നിച്ചു താമസിക്കുന്ന കൂട്ടുകാരനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി വന്നത്.

ഭര്‍തൃ ഗൃഹത്തില്‍ നിന്നുള്ള ഗാര്‍ഹിക പീഡനം കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്നതാണ് എന്നും ഇപ്പോള്‍ സുഹൃത്തുമായിട്ടാണ് താമസിക്കുന്നത് എന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.

മാത്രമല്ല ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ജീവനു ഭീഷണി നേരിടുന്നു എന്നും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പ്രായപൂര്‍ത്തി ആയവരാണ്. രണ്ടു പേരുടേയും ഇഷ്ട പ്രകാരം തന്നെയാണ് ഒന്നിച്ചു താമസിക്കുന്നത് എന്നും ഇരുവരും കോടതിയെ അറിയിച്ചു.

വിവാഹിതയായ ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാതെ രണ്ടാം ഹര്‍ജി ക്കാരനായ യുവാവും ഒന്നിച്ചു താമസിക്കുന്നു എന്നത് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്നും വ്യക്തമാണ്.

ഇങ്ങിനെ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമ വിരുദ്ധ വും സാമൂഹിക വിരുദ്ധവുമായ ബന്ധ ങ്ങളുടെ വിഭാഗ ത്തില്‍ ഉള്‍പ്പെടുന്നത് ആയതുകൊണ്ട് രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകര്‍ക്കുന്ന വിധത്തി ലുള്ള സ്ത്രീ – പുരുഷ ബന്ധം നിയമ വിരുദ്ധമാണ് എന്നുള്ള അലഹ ബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ്മ വിധി പ്രസ്താവിച്ചത്. മാത്രമല്ല, ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണം നല്‍കണം എന്നുള്ള അപേക്ഷയും തള്ളിക്കളഞ്ഞു.

- pma

വായിക്കുക: , ,

Comments Off on അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി

കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

June 30th, 2021

supremecourt-epathram
ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബ ത്തിന് ധന സഹായം നല്‍കണം എന്നും ആറാഴ്ചക്ക് ഉള്ളില്‍ തന്നെ തുക എത്രയെന്നു നിശ്ചയിക്കണം എന്നും സുപ്രീം കോടതി വിധി.

പ്രകൃതി ദുരന്ത ങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാര ണ നിയമ ത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ട്.

കൊവിഡ് ദേശീയ ദുരന്ത മായി പ്രഖ്യാപിച്ച തിനാൽ ധന സഹായം ഉൾപ്പെടെ യുള്ള ആശ്വാസ നടപടികൾ നല്‍കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഉത്തര വാദിത്വം ഉണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ രാജ്യത്ത് മൂന്നര ലക്ഷ ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ലഘൂകരിക്കു വാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

June 27th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : രണ്ടു വയസ്സു മുതല്‍ 17 വയസ്സു വരെ പ്രായ പരിധിയില്‍ ഉള്ള കുട്ടി കളില്‍ സിറം ഇന്‍സ്റ്റി റ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണ ങ്ങള്‍ക്ക് തയ്യാറായി. അമേരിക്കന്‍ കമ്പനി യായ നോവോ വാക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കോവോ വാക്‌സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക.

ഡി. സി. ജി. ഐ.യുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികളിലെ പരീക്ഷണ ങ്ങള്‍ക്ക് തുടക്കമാവും എന്നും സിറം ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യ സി. ഇ. ഒ. അദര്‍ പുനാവാല അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

റേഷന്‍ കാര്‍ഡ് : പൊതു വിഭാഗ ത്തിലേക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം

June 20th, 2021

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : അനര്‍ഹമായി മുന്‍ ഗണനാ റേഷന്‍ കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വെച്ചി ട്ടുള്ള കാര്‍ഡ് ഉടമ കള്‍ക്ക് റേഷന്‍ കാര്‍ഡു കള്‍ പൊതു വിഭാഗത്തി ലേക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ ഗണനാ വിഭാഗ ത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യ ത്തില്‍ അവരെ കൂടി ഉള്‍ പ്പെടു ത്തുന്ന തിനുള്ള നടപടികൾ വേഗ ത്തില്‍ ആക്കുവാനാണ് നടപടി.

അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ച വര്‍ക്ക് 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാര മുള്ള ശിക്ഷ കളില്‍ നിന്നും പിഴയില്‍ നിന്നും താത്ക്കാലിക മായി ഇളവു നല്‍കി കാര്‍ഡ് പൊതു വിഭാഗ ത്തിലേക്കു മാറ്റുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കി യിരിക്കുക യാണ്.

ജൂണ്‍ 30 നു മുന്‍ പായി റേഷന്‍ കാര്‍ഡു കള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റാത്ത കാര്‍ഡ് ഉടമകളില്‍ നിന്നും അനര്‍ഹ മായി കൈപ്പറ്റിയ ഭക്ഷ്യ സാധന ങ്ങളു ടെയും മണ്ണെണ്ണ യുടെയും വിപണി വില യുടെ അടിസ്ഥാന ത്തില്‍ പിഴ ഈടാക്കും എന്നും 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരം ശിക്ഷാ നടപടികള്‍ കൈക്കൊള്ളും എന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ മരണപ്പെട്ടു എങ്കില്‍ ആ വിവരങ്ങള്‍ കാര്‍ഡുടമകള്‍ അറിയിക്കണം.

(പബ്ലിക്ക് റിലേഷന്‍ വകുപ്പ്).

- pma

വായിക്കുക: , , , ,

Comments Off on റേഷന്‍ കാര്‍ഡ് : പൊതു വിഭാഗ ത്തിലേക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം

Page 17 of 81« First...10...1516171819...304050...Last »

« Previous Page« Previous « പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
Next »Next Page » യു. എഫ്. കെ. – അസ്മോ പുരസ്കാരം : രചനകള്‍ ക്ഷണിക്കുന്നു.  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha